Friday, March 3, 2017

Oru Mexican Aparatha - A Retrospect

കമ്മ്യൂണിസം എന്നതിനെ ഒരു വികാരമായി മലയാളി കൂടെക്കൂട്ടിയിട്ടു പതിറ്റാണ്ടുകള്‍ ഏറെയായി.ആ വികാരത്തെ സിനിമ എന്ന പുതുലോകതിലെക്ക് പറിച്ചുനട്ടപ്പോള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ചരിത്രം.ആ ചരിത്രത്തിന്റെ ചുവടുപിടിച്ച ഒരുകൂട്ടം യുവാക്കാളുടെ പുതുസംരംഭമാണ് 'ഒരു മെക്സിക്കന്‍ അപാരത'.ഒറ്റവാക്കില്‍ പറഞ്ഞാല്‍ ടോവിനോ തോമസ്‌ എന്ന നടന്റെ ഉദയമാണ് ചിത്രം.'ഗപ്പി' എന്ന പരാജയചിത്രം മലയാളി മനസ്സിലേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ അതിനൊപ്പം ടോവിനോ എന്ന നടനും കടന്നുകൂടിയിരുന്നു എന്ന് ഊട്ടിയുറപ്പിക്കുകയാണ് OMA.ഫാന്‍സ്‌ ഷോക്ക് ടിക്കറ്റ്‌ കിട്ടാതെ 11 മണിക്കുള്ള ഷോക്ക് തീയറ്ററില്‍ എത്തിയപ്പോള്‍ തന്നെ ചെണ്ടമേളങ്ങളും ആരവങ്ങളും നിറഞ്ഞു നിന്നിരുന്നു.ഒരു സിനിമ എന്നതിനപ്പുറം SFI എന്ന  പ്രസ്ഥാനത്തിന് വേണ്ടി ആ ആരവങ്ങള്‍ ചുവടുറപ്പിച്ചതാണ് എനിക്ക് കാണാനായത്.സിനിമ തുടങ്ങി.ചുവപ്പ് എന്ന നിറം സ്ക്രീനില്‍ കണ്ട നിമിഷങ്ങളെല്ലാം  പൂരപ്പറംബായി.ഇനി സിനിമയിലേക്ക് വരാം........

SFY എന്ന പ്രസ്ഥാനം ഒരു കോളേജില്‍ എങ്ങനെയൊക്കെ ഉയര്‍ന്നു വന്നു എന്നതാണ് ചിത്രത്തിന്റെ കഥാംശം.KSQ എന്ന പ്രസ്ഥാനം കൊടികുത്തി വാണ മഹാരാജ കോളേജില്‍ ഒരു പ്രതിഷേധം എന്ന രൂപേണ ആരംഭിക്കുന്ന വിപ്ലവം അവിടെ SFY എന്ന പാര്‍ട്ടിയെ വളര്‍ത്തുകയാണ്.പ്രധാന താരമായി ടോവിനോ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവച്ചു.പോള്‍ എന്ന തന്റെ റോള്‍ ഈ യുവനടന്റെ കൈയില്‍ ഭദ്രമായിരുന്നു.മുന്‍കാല ചിത്രങ്ങളിലൊക്കെ കോമഡി പര്യവേഷത്തില്‍ തിളങ്ങിയ നീരജ് മാധവ് എന്ന 'നടനെ' ആദ്യമായി കാട്ടിതന്ന ചിത്രമാകാം OMA.വിപ്ലവം എന്നത് ഒരു ചെറുപ്പക്കാരനില്‍ എങ്ങനെ ജനിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ചിത്രത്തില്‍ നീരജ് മാധവ് വേഷമിട്ട സുഭാഷ്.OMA യുടെ trailer ഇറങ്ങിയ നാളില്‍ ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വന്ന പേരാണ് ഗായത്രി സുരെഷിന്റെത്.ആളുകളില്‍ ഗായത്രിയോടുള്ള താല്‍പ്പര്യക്കുറവു നല്ല രീതിയില്‍  ഉപയോഗിക്കുകയാണ് സംവിധായകന്‍ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.സ്വന്തം ആവശ്യങ്ങള്‍ക്ക് നായകനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന,തികച്ചും പ്രാധാന്യമില്ലാത്ത ഒരു റോളിലാണ് ഗായത്രി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്.അധിക നേരം പുള്ളിക്കാരി  സ്ക്രീനില്‍ പ്രത്യക്ഷപ്പെടാതിരുന്നത് ഏവരെയും പോലെ എന്നെയും സന്തോഷപ്പെടുതുകയുണ്ടായി.ചിത്രത്തില്‍ എടുത്തു പറയണ്ട മറ്റൊരു പേരാണ് രൂപേഷ് പീതംബരന്റെത്.ഒരു നടന്‍ എന്ന രീതിയില്‍ മലയാള സംവിധായകര്‍ക്ക് ധൈര്യപൂര്‍വ്വം ഉപയോഗിക്കാനാവുന്ന ഒരാളാണ് താനെന്ന്‍ അദ്ദേഹം OMA യിലൂടെ തെളിയിച്ചിരിക്കുന്നു.തമാശ വേഷത്തിലെത്തിയ ടോവിനോയുടെ സഹപാടി(പേരറിയില്ല)യുടെ പ്രകടനവും ചില വളിപ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ചതായിരുന്നു.


ഒരു യുവാവില്‍ വിപ്ലവം എന്നത് എങ്ങനെയൊക്കെ വേരോടാം എന്ന് ചിത്രം കാട്ടിതരുമ്പോള്‍ ചിത്രത്തെ പിന്നോട്ടടിക്കുന്ന മറ്റു പല കാരങ്ങളും നിഴലിച്ചു നില്‍ക്കുന്നതായി കാണാം.ചിത്രത്തിന്റെ ദൈര്‍ഖ്യം കൂടിയ ഒന്നാം പകുതി ഒരു പരിധിവരെ കാഴ്ചക്കാരനെ ആലോസരപ്പെടുതുന്നുണ്ട്.നിരന്തരമായി കമ്മ്യൂണിസം എന്ന വികാരത്തെ പൊക്കിക്കാട്ടുന്ന സീനികള്‍ ഒരു സാധാരണ സിനിമ പ്രേക്ഷകനില്‍ ആവര്‍ത്തനവിരസത ഉണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.തമാശയ്ക്കായി കൊണ്ടുവന്ന പല സീനുകളും ചിത്രത്തിന്റെ കഥാഗതിയുമായി ഒരു ബന്ധവുമില്ലാത്തത്‌ പോലെ അനുഭവപ്പെടുകയുണ്ടായി.മുന്നറിയിപ്പ്,ദൃശ്യം പോലെയുള്ള മാരക ട്വിസ്റ്റുകള്‍ കാണാറുള്ള മലയാളി പ്രേക്ഷകര്‍ക്ക്‌ എളുപ്പത്തില്‍ ഊഹിചെടുക്കാവുന്ന ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ നല്‍കിയത് ഒരു പോരായ്മയായി തോന്നാമെങ്കിലും അത് അവതരണത്തിലൂടെ പരിഹരിചിരുക്കുന്നു.അമിത ഹീറോയിസം കാട്ടാതെയുള്ള തിരക്കഥ എടുതുപറയേണ്ട ഒന്നാകുമ്പോള്‍ ക്ലൈമാക്സ്‌ സീനുകളുടെ ചിത്രീകരണവും മികച്ചുനിന്നു.

ചുരുക്കി പറഞ്ഞാല്‍ ആവറേജില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു ചിത്രത്തെ മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ അതിനപ്പുറം എത്തിച്ചിരിക്കുകയാണ് OMA.കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ വിശ്വാസമില്ലാത്ത അല്ലെങ്കില്‍ അത് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത എന്നെപ്പോലെ ഒരു സാധാരണ പ്രേക്ഷകന്റെ അഭിപ്രായത്തില്‍ ഒരു ഭേദപ്പെട്ട ചിത്രമാണ് OMA.

ഒരു rating നല്‍കേണ്ടി വന്നാല്‍ 5 ല്‍ 3 നല്‍കാം.

No comments:

Post a Comment