Tuesday, March 28, 2017

പിന്നാമ്പുറം



മലയാളക്കരയുടെ പ്രിയസംവിധായക്കാനായിരുന്ന ഫാസിലിന്റെ ശിഷ്യരായിരുന്നു സിദ്ധിഖ്~ലാലുമാർ.80 കളുടെ അവസാനത്തിലാണ് സിദ്ധിഖ്~ലാലുമാർ പുതിയ ഒരു തിരക്കഥയുമായി സംവിധായകൻ ഫാസിലിനെ സമീപിക്കുന്നത്.രണ്ടു വർഷങ്ങൾക്കു മുൻപ് ഇരുവരുടെയും തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നാടോടിക്കാറ്റ്'ൽ ഒത്തുചേർന്ന മോഹൻലാൽ-ശ്രീനിവാസൻ ജോടിയെ ചിത്രത്തിനെ വേണ്ടി കാസറ്റ് ചെയ്യുവാനായിരുന്നു ഇരുവരുടെയും തീരുമാനം.എന്നാൽ ഫാസിൽ അതിനെ എതിർത്ത് സംസാരിക്കുകയായിരുന്നു.മറ്റൊന്നും കൊണ്ടല്ല,ശിഷ്യന്മാരുടെ ആദ്യ ചിത്രം ഇത്ര വലിയ ഒരു സൂപ്പർ ജോഡിക്ക് നൽകിയാൽ ക്രെഡിറ്റ് അഭിനേതാക്കൾക്ക് ലഭിക്കുമെന്നായിരുന്നു നിർമാതാവ് കൂടിയായിരുന്ന ഫാസിലിന്റെ അഭിപ്രായം.അങ്ങനെ കാസ്റ്റിംഗിൽ മാറ്റം വരുത്തി മുകേഷിനൊപ്പം ഒരു പുതുമുഖത്തിനെയും മുന്നിൽ നിർത്തി ചിത്രം ആരംഭിച്ചു.സംവിധായകർ,നായകൻ,നായിക തുടങ്ങി പുതുമുഖങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ചിത്രം.ഇതെല്ലാം കാരണം 10 ദിവസം പോലും ഓടാനുള്ള മാർക്കറ്റ് ആ കൊച്ചു ചിത്രത്തിനുണ്ടായിരുന്നില്ല.കാര്യമായി പൈസ മുടക്കിയ ലൊക്കേഷനുകളില്ല,പ്രമുഖ താരനിരയില്ല,വലിയ പ്രൊമോഷൻ ഇല്ല,വലിയ റിലീസ് ലഭിച്ചില്ല ഇങ്ങനെ പ്രതികൂല സാഹചര്യങ്ങൾ നിരവധിയായിരുന്നു ചിത്രത്തിന് വിലങ്ങു തടിയായി.എന്നാൽ റിലീസിന് ശേഷം നടന്നത് ചരിത്രമാണ്.സിനിമ കോട്ടകകളിൽ ചിരിപടർത്തി ചിത്രം ജൈത്രയാത്ര തുടർന്നു.നിരവധി സെന്ററുകളിൽ 100 ദിവസങ്ങൾ തകർത്തൊടിയ ചിത്രം ഇരട്ട സംവിധായകർക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു.ചിത്രത്തിന്റെ പേര് 'റാംജി റാവു സ്പീകിംഗ്',അതെ മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്ന്.

No comments:

Post a Comment