Sunday, December 31, 2017

Malayalam Translation of a note by Tom G Palmer on 'Adam Smith and the Myth of Greed'

വിസ്‌മൃതിയിലാണ്ടുപോയ ഇരുകാലികളെ പ്രതിനിധീകരിച്ചുകൊണ്ടു, 'സ്വതാൽപ്പര്യം' മനുഷ്യന്റെ സമൃദ്ധിക്കു വഴിവയ്ക്കുമെന്ന ആദരണീയനായ ആദം സ്മിത്തിന്റെ അഭിപ്രായപ്രകടനത്തിന്റെ പെട്ടിയിൽ അവസാനത്തെ ആണിയടിക്കുകയാണ് എഴുത്തുകാരൻ ഈ ലേഖനം വഴി.സ്മിത്തിന്റെ അഭിപ്രായത്തോട് തങ്ങളുടെ അഭിപ്രായങ്ങളും കൂട്ടിക്കെട്ടുവാൻ ശ്രമിക്കുന്ന സഹൃദയർ, ഒരുപക്ഷേ,അദ്ദേഹത്തിന്റെ ഉദ്ധരണികളിൽ മാത്രം പരിചയമുള്ളവരാകാം.മേൽപ്പറഞ്ഞ സ്വതാൽപ്പര്യപ്രവണത സുസ്ഥാപിതാചാരങ്ങളിലും നിയമാനുസൃത വ്യവസ്ഥകൾക്കും എൽപ്പിച്ചേക്കാവുന്ന ക്ഷതങ്ങളിൽ ഇക്കൂട്ടർ അജ്ഞരാണ്.നിയമം,സമ്പത്,ഉദ്യോഗം എന്നീ മേഖലകളിലൊക്കെ തന്നെ 'സ്വതാല്പര്യ പ്രവണത' അസന്ദിഗ്ധമായി സ്വാധീനിക്കുമെങ്കിലും അതിന്റെ മറുവശം വ്യാഖ്യാനയോഗ്യമാക്കുമ്പോൾ ദൃശ്യമാകുന്ന മനുഷ്യന്റെ അനാദരവും,നിയമവാഴ്ചയോടുള്ള വിശ്വാസക്കുറവും മറ്റു സമാന കാഴ്ചപ്പാടുകളും മോശമായൊരന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്നത് പകൽ പോലെ വ്യക്തം.മേൽപ്രതിപാദിച്ച വിഷയങ്ങളെ കൗതുകത്തോടെ,അർഹിക്കുന്ന പ്രാധാന്യം നൽകാതെ,സമീപിച്ച ഒരുവൻ ഇപ്രകാരം പറയുന്നു - ഇരുകാലികൾ സ്വാർഥലാഭചിത്തരായി കാര്യങ്ങളെ സമീപിച്ചാൽ ഇന്നീ കാണുന്ന ലോകം പ്രശ്‌നരഹിതമാകുമത്രേ.'ലോഭം ലോകത്തെ നന്മയിലേക്ക് നയിക്കും' എന്നു പറയും പോലെ !! വിരോധാഭാസം,അല്ലാതെന്തു പറയാൻ !! എന്നാൽ സ്വാർത്ഥതാൽപ്പര്യങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടു ലോകത്തെ പ്രശ്‌നരഹിതമായൊരിടമാക്കാനാകുമെന്നു ആദരണീയനായ ആദം സ്മിത്ത് വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.ധാർമിക മൂല്യ സിദ്ധാന്തത്തിലെ "നിഷ്പക്ഷനായ കാണിയെ" പഠനവിധേയനാക്കി  നടത്തിയ ബൃഹത്തായ ചർച്ച അദ്ദേഹത്തിന്റെ ഉദ്ധരണികളെ വളച്ചൊടിക്കുന്നവർക്കുള്ള മറുപടിയാണ്.സ്മിത്ത് ഒരിക്കലും സ്വാർത്ഥതയുടെ വക്താവല്ല,എന്നാൽ അപരനുവേണ്ടി ത്യാഗോജ്വലമായ പ്രവർത്തികളാൽ ലോകത്തെ സമൃദ്ധിയിലേക്ക് നായിക്കാമെന്നൊന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല."The Secret history of self interest" എന്ന തന്റെ പ്രബന്ധത്തിൽ സ്റ്റീവൻ ഹോംസ് പറഞ്ഞതുപോലെ അസൂയ,അമിതേച്ഛ,മതഭ്രാന്ത് എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു മറ്റാരേക്കാളും ബോധവാനായിരുന്നു ആദം സ്മിത്ത്.

സ്പാനിഷ് ക്രൈസ്തവ വിചാരണകളിൽ സ്ഥിരാംഗംങ്ങളായ നിസ്വാർദ്ധരായ നിരീശ്വരവാദികൾ തങ്ങളുടെ വേദനയുടെ അവസാന നാളുകളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന ദൈവനിന്ദയെ തള്ളിപ്പറഞ്ഞു പശ്ചാത്തപിക്കുകയും ദൈവകാടാക്ഷം പുൽകുകയും ചെയ്തിരുന്നു.ഇതൊരനുശാസനമാണ്,താൽക്കാലികമായ ന്യായീകരണത്തിനു നല്കിപ്പോകുന്ന അനുശാസനം.നിരീശ്വരവാദികൾക്ക് നൽകാൻ പോകുന്ന കഠിനശിക്ഷയ്ക്ക് മുൻപ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനെന്നവണ്ണം,ഹംബർട് ഡി'റോമൻസ് ഇപ്രകാരം പറയുന്നു "ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു,നിങ്ങൾ ഞങ്ങളോടൊപ്പം ദൈവത്തോടപേക്ഷിക്കുക,ഞങ്ങൾ അവർക്ക് നൽകുന്ന ശിക്ഷകൾ ക്ഷമയോടെ ഉൾക്കൊള്ളുവാനും അതുവഴി ദൈവകടാക്ഷം സിദ്ധിക്കുവാനും അവർക്ക് സാധിക്കട്ടെ,( കൊടിയ വിഷമമുണ്ടെങ്കിലും നീതിക്കായി ശിക്ഷയ്ക്ക് മുൻകൈയെടുക്കുന്നു )ഒരുപക്ഷേ,അതവരുടെ മോഷപ്രാപ്തിക്കുപോലും കാരണഭൂതമായേക്കാം.ആയ കാരണത്താലാണ് ഞങ്ങളീ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുന്നത്"

മറ്റുള്ളവന്റെ സമൃദ്ധിക്കായുള്ള ഇത്തരം "ത്യാഗോജ്വലമായ" പ്രവർത്തികളിൽ ഏർപ്പെടുന്നവർ ശരിക്കും വിശന്നുവലഞ്ഞ ഉപഭോക്താവിന് കള്ളും മീനും നൽകുന്ന,സ്വന്തം സമൃദ്ധിക്കായി മാത്രം അഹോരാത്രം പണിയെടുക്കുന്ന പ്രതിസ്ഥാനീയരായ കച്ചവടക്കാരിൽനിന്നും ധാർമികമായ ഉന്നമനം അർഹിക്കുന്നവരല്ല എന്നാണ് സ്മിത്തിന്റെ വാദം.എപ്പോഴാണോ ഇത്തരം പ്രചോദനങ്ങൾ കമ്പോളവ്യവസ്ഥിതിയെയും,പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തെയും ആശ്രയിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നത്,അപ്പോഴെല്ലാം സ്മിത്ത് സ്വാർത്ഥ താല്പര്യങ്ങളുടെ അപ്പോസ്തലനാകാൻ നന്നേ പാടുപെടുന്ന ഒരുവ്യക്തിത്വത്തിനുടമയാണ്.സ്വാർത്ഥപൂർണമായ നമ്മുടെ ചിന്താഗതി ചില സമയങ്ങളിലിൽ മറ്റുള്ളവരുടെ ഇഷ്ടത്തിനു പാത്രമായെന്നുവരാം,ഇതു പിന്നീട് മറ്റുള്ളവർ എപ്രകാരം നമ്മെ നോക്കിക്കാണുന്നു എന്ന ചിന്തയിലേക്ക് നമ്മെ വഴിതിരിച്ചു വിടാം.ധാർമികവികാര തത്വം ഇപ്രകാരം പറയുന്നു,സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ലക്ഷ്യപ്രാപ്തി സാധ്യമാക്കുകയും,നമ്മുടെ പ്രീയപ്പെട്ടവർക്കു പ്രീയങ്കരനാകുകയും, പ്രചോദനമാകുകയും ചെയ്യുന്നതിന് സ്വന്തം സ്വഭാവസവിശേഷതകളുടെ നിഷ്പക്ഷനായ കാണിയാകുകയെന്നതാണ് ഒരുവൻ നിർബന്ധമായും ചെയ്യേണ്ടത് .ഇനി മറ്റൊരു വസ്തുതയിലേക്ക് വിരളോടിച്ചാൽ,സുസ്ഥാപിതാചാരമായ ഒരു വ്യവസ്ഥിതിയിൽ, ഒരുവന്റെ അമിതമായ സ്വാർത്ഥ താൽപ്പര്യം മറ്റുള്ളവരുടെ നന്മയ്ക്ക് വഴിവച്ചേക്കാമെന്ന വസ്തുതയും വ്യക്തമാകും.എങ്ങനെയെന്നാൽ,സ്മിത്ത് പറഞ്ഞ കഥ ശ്രദ്ധിക്കാം,ദരിദ്രനായ ഒരുവന്റെ മകന് സ്വാർത്ഥത നൽകിയത് ഇച്ഛാശക്തിയാണ്,തന്റെ മാത്രം സ്വപ്നങ്ങളുടെ ലക്ഷ്യപ്രാപ്തിയ്ക്കായി അവൻ പരിശ്രമിച്ചപ്പോൾ അവനു വേണ്ടുവോളം ധനസമ്പാദനം സാധ്യമായി.എന്നാൽ മേൽപ്പറഞ്ഞ അമിതമായ സ്വാർത്ഥത സൃഷ്ടിച്ച അതിമോഹം നിറഞ്ഞ മനോനില അവനെ പെരുവെയിലിൽ ഭിക്ഷതെണ്ടുന്ന യാചകന് പണത്തോടു തോന്നുന്ന അധിനിവേശം സൃഷ്ടിക്കുന്ന മനോനിലയ്ക്ക് സമാനനാക്കുമ്പോഴും അവന്റെ ഇച്ഛാശക്തി നേടിക്കൊടുത്ത അളവില്ലാത്ത സമ്പാദ്യം അവന്റെ തലമുറകളുടെ സുഭിക്ഷമായ നിലനിൽപ്പിനും മറ്റു ക്രീയാത്മകമായ സംരംഭങ്ങൾക്കും വഴിവയ്ക്കുമ്പോൾ മുകളിൽ നാം പരാമർശിച്ച വാക്യത്തിനു പൂർണത കൈവരിക്കുന്നു.മനുഷ്യകുലത്തിന്റെ ഈ തൊഴിലാളികൾക്കുമുന്നിൽ ഭൂമി ഇന്ന് കടപ്പെട്ടിരിക്കുകയാണ്.ഭൂമിയുടെ ഫലഭൂയിഷ്ഠി ഇരട്ടിപ്പിക്കേണ്ടിയിരിക്കുന്നു,വരാനിരിക്കുന്ന സ്ഥിരതാമസക്കാരുടെ സുഭിക്ഷമായി നിലനിൽപ്പിനായി.

രാഷ്ട്രീയ വാണിജ്യ പശ്ചാത്തലത്തിൽ  Wealth of Nations നുമേൽ നടത്തിയ  ഒരന്വേഷണത്തിൽ സ്വതാല്പര്യചിന്താഗതിക്ക് പ്രതികൂലമായ നിലപാടുകളാണ് കൂടുതലും ദൃശ്യമാകുന്നത്.
വ്യാപാരികളുടെ ഇപ്പറഞ്ഞ സ്വതാല്പര്യനിലപാട് ഏകപക്ഷീയമായ കൂട്ടങ്ങൾക്കും,അനാവശ്യസമരങ്ങൾക്കും ,ഒരുപക്ഷെ യുധങ്ങൾക്കു പോലും കാരണഭൂതമായേക്കാം .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു വീണ്ടും ഏകപക്ഷീയമായി കച്ചവടത്തിനുള്ള അധികാരം വച്ചുനീട്ടുന്നതുപോലെ വിഡ്ഢിത്തമാണ് അതിനുള്ളിലൊരു ഉട്ടോപ്പിയ സൃഷ്ടിക്കപ്പെടുമെന്ന വിശ്വാസവും.സമൂഹത്തിന്റെ മുൻവിധികൾ മാത്രമല്ല,ഒരു വ്യാപാരിയുടെ സ്വാർഥലാഭേച്ഛയോടുകൂടിയ പ്രവർത്തികളും സത്യസന്ധമായ ഒരു കച്ചവടത്തെ പിന്നോട്ടടിക്കാം.സാമ്രാജ്യത്വശക്തികളും യുദ്ധങ്ങളും ഒരു കച്ചവടക്കാരനു കുത്തകകളിൽ നിന്നു ലഭിക്കുന്ന നിസ്സാരമായ വരുമാനം പോലും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൻ ബാധ്യതകളായി പരിണമിക്കാറുണ്ട്.അമേരിക്കൻ, ഇന്ത്യൻ മേഖലകളെ നിയന്ത്രിക്കുന്ന നിയമസംഹിതകളിൽ,അമിതമായ ധാരാളിത്തത്തോടെ ,സ്വരാജ്യ ഉപഭോക്താവിന്റെ താല്പര്യങ്ങളെക്കാൾ ഉത്ദപാദകന്റെ താല്പര്യങ്ങൾക്കാണ് ഇപ്പറഞ്ഞ വ്യവസ്ഥിതികൾ ഊന്നൽ നൽകുന്നത്.എന്നാൽ ഒരു വൻ സാമ്രാജ്യം തന്നെയിന്നു സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്,എല്ലാതരം ക്രയവസ്തുക്കളും വ്യാപാരശാലകളിൽനിന്നു വാങ്ങുന്ന ഒരുപറ്റം ഉപഭോക്താക്കളുടെയും,ആവശ്യാനുസരണം ക്രയവസ്തുക്കൾ ലഭ്യമാക്കുന്ന ഒരുപറ്റം കച്ചവടകാരുടെയുമൊരു രാജ്യം തന്നെ കെട്ടിയുയർത്തുന്നതിനായി.ഉൽപ്പാദകർക്കു താങ്ങാനാകുന്ന വിധം ക്രയമൂല്യത്തിൽ വരുത്തുന്ന വർധനവ് സൃഷ്ടിക്കുവാൻ വേണ്ടി,സ്വരാജ്യ ഉപഭോക്താക്കൾക്കു മേൽ ബാധ്യത ചുമത്തിയാണ് മേൽപ്പറഞ്ഞ സാമ്രാജ്യം തന്നെ നിലനിന്നു പോകുന്നത് എന്നത് മറ്റൊരു പ്രധാന വസ്തുതയായിത്തന്നെ അവശേഷിക്കുന്നു.ഇതിനു മാത്രം,ഇതിനു വേണ്ടി മാത്രം,പോയ രണ്ടു യുദ്ധങ്ങളിലും ഇരുപത് കോടി പണം ചിലവാക്കപ്പെട്ടു,പതിനേഴു കോടി പണം കടബാധ്യതയായി മാത്രം രൂപപ്പെട്ടു കഴിഞ്ഞു.മുൻകാല യുദ്ധം സൃഷ്ടിച്ച ബാധ്യതകളുടെ കണക്കുകൾക്ക് ഇത്തവണ ക്രമാതീതമായ വർധനവുണ്ടായത് മേൽപ്പറഞ്ഞ പരാമർശത്തെ കൂടുതൽ സ്ഥാപനയോഗ്യമാക്കുന്നു.ഈ ബാധ്യതയുടെ പലിശ തന്നെ കോളനി കച്ചവടകുത്തകയുടെ ആകെ ലാഭത്തെക്കാൾ മാത്രമല്ല അനുവാർഷികം കയറ്റുമതി ചെയ്യുന്ന ശരാശരി ചരക്കിന്റെ ആകെ മൂല്യത്തെക്കാളും വളരെ വലുതാണ്!! ഒലിവർ സ്റ്റോണിന്റെ Wall street എന്ന ചിത്രത്തിലെ ഗോഡൻ ജീക്കോ എന്ന കഥാപാത്രത്തിന്റെ വാക്കുകൾ ആദം സ്മിത്തിനായി കടംകൊണ്ടുകൊണ്ട് നമുക്ക് ഇപ്രകാരം ഉപസംഹരിക്കാം, "ലോഭം നല്ലതാണ്,അതേ ചില സമയങ്ങളിൽ നല്ലതാണ് മറ്റു ചില സമയങ്ങളിൽ അതങ്ങനെയല്ലാതെയുമാകുന്നുണ്ട് ( ലോഭം എന്ന വാക്കിനു സ്വാർത്ഥതാൽപ്പര്യമെന്ന അർത്ഥം നൽകുക ).അതു സുസ്ഥാപിതാചാരമായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു."

-------------------------------------------------------------------

Adam Smith and the Myth of Greed

By Tom G. Palmer



 In this essay, the author lays to rest the myth of a naïve Adam Smith who believed that merely relying on “self interest” would create prosperity. Those who cite Smith to that eff ect have not, it seems, ever read more than a few quotations fr om his works and are unaware of the great emphasis he put on the role of institutions and on the harmful eff ects of self-interested behavior when channeled through the coercive institutions of the state. The rule of law, property, contract, and exchange channel self-interest into mutual benefi t, whereas lawlessness and disrespect for property give self-interest an altogether diff erent and profoundly harmful outlet. One frequently hears it said that Adam Smith believed that if people were only to act selfi shly, all would go well in the world, that “Greed makes the world go round.” Smith, of course, did not believe that relying exclusively on selfi sh motivations would make the world a better place, nor did he promote or encourage selfi sh behavior. His extensive discussion in The Theory of Moral Sentiments of the role of the “impartial spectator” should put such misinterpretations to rest. Smith was not an advocate of selfi shness, but he was also not naïve enough to think that selfl ess devotion to the welfare of others (or professing such devotion) would make the world better, either. As Steven Holmes noted in his corrective essay “The Secret History of Self-Interest,”32 Smith knew very well the destructive eff ects of many “disinterested” passions, such as envy, malice, revenge, zealotry, and the like. The selfl ess zealots of the Spanish Inquisition did what they did in the hope that in the last moment of agony the dying heretics might repent and receive God’s grace. That was known as the doctrine of salvifi c justifi cation. Humbert de Romans, in his instruction to inquisitors, insisted that they justify to the congregation the punishments to be imposed on heretics, for “We beg God, and we beg you, that you should beg him together with me, that from 64 the gift of his grace he should make it that those to be punished bear so patiently the punishments that we propose to impose upon them (in the demand of justice, nevertheless with grief ), that it might redound to their salvation. Because of this we impose such a punishment.”33 In Smith’s view, such selfl ess devotion to the welfare of others was not obviously morally superior to the allegedly selfi sh merchants seeking to enrich themselves by selling ale and salted fi sh to thirsty and hungry customers. Smith is hardly a general endorser of selfi sh behavior, for whether such motivations lead “as if by an invisible hand” to the promotion of the general good depends very much on the context of the actions, and particularly on the institutional setting. Sometimes the self-centered desire to be liked by others can indeed lead one to adopt a moral perspective, by causing us to think about how we appear to others. In the kind of small-scale interpersonal settings typically described in The Theory of Moral Sentiments, such motivation may redound to the general benefi t, for the “desire to become ourselves the objects of the like agreeable sentiments, and to be as amiable and as admirable as those whom we love and admire the most” requires us to “become the impartial spectators of our own character and conduct.”34 Even apparently excessive self-interest, when in the right institutional setting, can be to the benefi t of others, such as in the story Smith tells of the poor man’s son whose ambition causes him to work tirelessly to accumulate wealth, only to fi nd aft er a lifetime of hard work that he is no happier than the simple beggar sunning himself on the side of the road; the ambitiously excessive pursuit of self-interest on the part of the poor man’s son benefi ted the rest of humanity by leading him to produce and accumulate the wealth that made the very existence of many others possible, for “the earth by these labours of mankind has been obliged to redouble her natural fertility, and to maintain a greater multitude of inhabitants.”35 In the larger context of political economy described in many passages of An Inquiry into the Nature and Causes of the Wealth of Nations, specifi cally those involving interaction with the institutions of the state, the pursuit of self-interest is not so likely to have positive eff ects. The self-interest of merchants, for example, leads 65 them to lobby the state to create cartels, protectionism, and even war: “to expect, indeed, that the freedom of trade should ever be entirely restored in Great Britain, is as absurd as to expect that an Oceana or Utopia should ever be established in it. Not only the prejudices of the publick, but what is much more unconquerable, the private interests of many individuals, irresistibly oppose it.”36 The trifl ing gains of merchants from monopolies are purchased at the expense of horrifi c burdens to the public in the case of empires and wars: [I]n the system of laws which has been established for the management of our American and West Indian colonies, the interest of the home-consumer has been sacrificed to that of the producer with a more extravagant profusion than in all our other commercial regulations. A great empire has been established for the sole purpose of raising up a nation of customers who should be obliged to buy from the shops of our different producers, all the goods with which these could supply them. For the sake of that little enhancement of price which this monopoly might afford our producers, the home-consumers have been burdened with the whole expense of maintaining and defending that empire. For this purpose, and for this purpose only, in the two last wars, more than two hundred millions have been spent, and a new debt of more than a hundred and seventy millions has been contracted over and above all that had been expended for the same purpose in former wars. The interest of this debt alone is not only greater than the whole extraordinary profit, which, it ever could be pretended, was made by the monopoly of the colony trade, but than the whole value of that trade or than that whole value of the goods, which at an average have been annually exported to the colonies.37 So Smith’s views on whether, in the words of Gordon Gecko, the fi ctional character from Oliver Stone’s fi lm Wall Street, “Greed is good” is decidedly “sometimes yes, and sometimes no” (assuming that all self-interested behavior is “greed”). The diff erence is in the institutional setting.

Thursday, December 28, 2017

നിറപുഞ്ചിരികളില്‍ 'ഗപ്പി' ഒളിച്ചുകടത്തിയത്.......

‘ഗപ്പി’യെന്ന ചിത്രത്തില്‍ വയോധികനായ മനുഷ്യന്‍ യുവതിയോട് തന്റെ ആകുലതകളുടെ കെട്ടഴിക്കുംമുന്‍പ് ആമുഖമായി ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് - “ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമല്ലേ ചിരിക്കാനുള്ള കഴിവുള്ളു”.

മനുഷ്യനെന്ന ഇരുകാലിയുടെ സ്വഭാവസവിശേഷതകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് അചിന്ത്യവും അപ്രാപ്യവുമാണ്.പ്രകൃതിയുടെ സ്വീകാര്യതയ്ക്ക് ആമുഖവായനയുടെ പ്രാധാന്യം പോലും കല്‍പ്പിക്കാത്തവന്റെ ചെയ്തികള്‍ ഒരു നാശത്തിലേക്ക് വഴിവയ്ക്കുമോയെന്ന ആകുലതകള്‍ നിറഞ്ഞ ലോകത്തും ‘മനുഷ്യത്വം’ അസന്നിഗ്ദമായതിനെ ചൂണ്ടിക്കാട്ടുവാനും ‘മൃഗീയം’ നിഷേധാത്മകതയെ ചൂണ്ടിക്കാട്ടുവാനുമുപയോഗിക്കുന്ന വാക്കുകളായി ശിലാഫലകങ്ങളില്‍ അവരോധിക്കപ്പെടുമ്പോള്‍ വിരോധാഭാസം എന്ന് ഉപസംഹരിക്കേണ്ടി വരുന്നവരെ തെറ്റു പറയാന്‍ കഴിയില്ല.എങ്കിലും എവിടെയൊക്കെയോ ‘മനുഷ്യത്വം’ വ്യാഖ്യാനയോഗ്യമാകുമ്പോള്‍ ചെറുപുഞ്ചിരികള്‍ക്കും മന്ദഹാസങ്ങള്‍ക്കും അവിടെ അഭേദ്യമായൊരു ബന്ധം ജനിക്കുന്നു .അതിസങ്കീര്‍ണമായ മാനുഷകുലത്തിന്റെ വികാരവിചാരങ്ങളുടെ സ്ഫുരണം കേവലം രണ്ടും മാംസപേശികളില്‍ ഒളിച്ചുവച്ച ജഗദീശ്വരന് സ്തുതി.പുഞ്ചിരികള്‍ ഒരോര്‍മപെടുത്തലാണ്-ഇന്നും നഷ്ടമാകാത്ത ചില മാനുഷികമൂല്യങ്ങളുടെ ബാക്കി പത്രം !!



സമീപകാല ചലനചിത്രങ്ങളില്‍ പ്രേക്ഷകന്റെ സന്ദര്‍ഭോചിതമായ പ്രശംസയുടെ അഭാവം മൂലം പരാജയം രുചിക്കയും ശേഷം അതെ പ്രേക്ഷകന്റെ തന്നെ പ്രീതിപിടിച്ചുവാങ്ങുകയും ചെയ്ത സൃഷ്ടിയാണ് ‘ഗപ്പി’.കണ്ടു തീര്‍ക്കുന്ന രണ്ടരമണിക്കൂര്‍ നേരം പ്രേക്ഷകനില്‍ ഒരു ചെറുപുഞ്ചിരി ബാക്കിയാക്കി ‘ഗപ്പി’ അവസാനിക്കുമ്പോള്‍ ചിന്തിക്കുവാനും ആകുലപ്പെടുവാനും സ്നേഹിക്കുവാനും ഒന്നിലധികം കഥാപാത്രസൃഷ്ടികള്‍ അതിനോടകംതന്നെ പ്രേക്ഷകന്റെയുള്ളില്‍ കൂടുകൂട്ടിയിരിക്കാം.മന്ദഹാസങ്ങള്‍കൊണ്ട് കവിത രചിച്ചൊരു പ്രതീതി എന്നിലെ പ്രേക്ഷകനു ‘ഗപ്പി’ വച്ചുമാറുകയുണ്ടായി. പ്രതീക്ഷകളാണ് ഗപ്പിയെന്ന പയ്യന്റെ മന്ദഹാസങ്ങള്‍ക്ക് കാതലെങ്കില്‍,പാപ്പന്റെ ചിരികള്‍ പലപ്പോഴും സഹജീവികള്‍ക്ക് വേണ്ടി വച്ചുമാറ്റപ്പെട്ടവയവയാണ്,ആമിനയുടെ ചിരികളില്‍ നിഷ്കളങ്കതയാണ് തളംകെട്ടി നിന്നതെങ്കില്‍, തേജസ്‌ വര്‍ക്കിയുടെ ചിരികളില്‍ ഒന്നിലധികം വികാരവിചാരങ്ങള്‍ ഊറിയിറങ്ങുന്നതായി കാണാം.


ഗപ്പി-മാതൃത്വം എപ്രകാരം ഒരുവനില്‍ സ്വാധീനം ചെലുത്തുന്നുവെന്നു ഗപ്പി കാട്ടിതരുമ്പോഴും അവന്റെ ജീവിതപശ്ചാത്തലം നല്‍കിപ്പോന്ന കൈപ്പേറിയ ദുരനുഭവങ്ങള്‍ അവന്റെ സ്വഭാവസവിശേഷതകളിലും പ്രതികൂലമായി സ്വാധീനിച്ചുവെന്നു വേണം കരുതാന്‍.തേജസ്‌ വര്‍ക്കിയോടുള്ള അവന്റെ പ്രതികരണങ്ങള്‍ അതടിവരയിടുമ്പോഴും കാഴ്ചക്കാരന് ഗപ്പിയോട് വെറുപ്പ് തോന്നുന്നില്ല എന്നത് ആശ്ച്ചര്യകമാണ്.നിലനില്‍പ്പിനായുള്ള നെട്ടോട്ടവും അമ്മയുടെ ചിരികള്‍ക്കപ്പുറം മറ്റൊരു മഹത്തായ സന്തോഷമില്ലെന്നും  വിശ്വസിക്കുന്ന അവന്റെ പ്രകൃതം തന്നെയാണ് ഗപ്പിയെ നമുക്ക് പ്രീയപ്പെട്ടവനാക്കുന്നത്.ഗപ്പിയെന്ന മകനെയോര്‍ത്ത് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന അമ്മയുടെ നിറപുഞ്ചിരി, ആദ്യ കാഴ്ചയില്‍ തന്നെ ഗപ്പിയുടെ പ്രഥമസ്വാഭാവനിര്‍ണയം പ്രേക്ഷകനു വച്ചുമാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.അമ്മയ്ക്ക് നല്‍കാന്‍ അവനുറപ്പിച്ച സമ്മാനം പ്രാപ്യമെന്നു തെളിയുമ്പോഴും ഗപ്പി ആദ്യമോടുന്നത് അഴുക്കുചാലിലേക്കാണ്,തന്റെ ചെറുപുഞ്ചിരി ഇന്നോളം കൂടെനിന്ന ‘ഗപ്പികള്‍’ക്ക് സമര്‍പ്പിക്കുവാന്‍.അന്നോളം ആ മുഖത്തിനലങ്കാരമായിബാക്കി നിന്ന നിറപുഞ്ചിരിയും അമ്മയുടെ വിയോഗത്തില്‍ മറഞ്ഞുപോയ കാരണത്താലാകാം അതിന്റെ തിരിച്ചുവരവിനായി തന്റെ നാടോടിജീവിതത്തിന്റെ ഭാഗമാകാന്‍ തേജസ്‌ വര്‍ക്കി ഗപ്പിയെയും കൂടെകൂട്ടിയത്.മറഞ്ഞുവെന്നു വിശ്വസിച്ചവേളയിലും തേജസ്സ്‌ വര്‍ക്കി അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകന് തിരിച്ചുകിട്ടിയത് ഗപ്പിയെന്ന പ്രതീക്ഷകള്‍ പേറുന്ന ആത്മാവിന്റെ നിറപുഞ്ചിരിയാണ്.


പാപ്പന്‍-ചിത്രത്തിലെ കഥാപാത്രസൃഷ്ടികളില്‍ ഏറെ സ്വാധീനിക്കുകയുണ്ടായി പാപ്പന്‍.സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വെന്നിക്കൊടിപാറിക്കാന്‍ കച്ചകെട്ടുന്ന ഇന്നിന്റെ ലോകവക്താക്കള്‍ക്കു പേരുദോഷമാണ് പാപ്പന്‍.സഹജീവികളോട് സ്നേഹവും ബഹുമാനവും വച്ചുപുലര്‍ത്തുന്ന പാപ്പനില്‍ ഏറെ പക്വതയുള്ളയൊരു വ്യക്തിത്വം നിറഞ്ഞുനില്‍ക്കുന്നതുകാണാം.ഗപ്പിയുടെ സന്തോഷങ്ങളില്‍ അവനോളം ആഹ്ലാദിക്കുവാനും,ടിങ്കുവിന്റെ ശാസനകളെ ബഹുമാനത്തോടെ കണക്കിലെടുക്കുവാനും,ഗപ്പിയെ തേടിയ ആമിനയുടെ കണ്ണുകള്‍ക്ക്‌ ഒരു രക്ഷാകര്‍ത്താവിന്റേതെന്നോണം പുഞ്ചിരി സമ്മാനിക്കുവാനും,ഗപ്പിക്ക് വേണ്ടി തേജസ്‌ വര്‍ക്കിക്കു മുന്നില്‍ യാജിക്കുവാനും അയാള്‍ക്ക്‌ കഴിയുന്നത് മേല്‍പ്പറഞ്ഞ പരാമര്‍ശത്തെ അടിവരയിടുന്നു.അദ്ധേഹത്തിന്റെ ചിരികള്‍ പലപ്പോഴും സ്വന്തം സന്തോഷങ്ങളുടെ ബാക്കിപത്രങ്ങളായിരുന്നില്ല,അതു മറ്റുള്ളവനുവേണ്ടി സമര്‍പ്പിക്കുവാനാണു പാപ്പനെന്ന സാധാരണക്കാരന്‍ ആഗ്രഹിച്ചതും ചെയ്തതും.


തേജസ്‌ വര്‍ക്കി-പ്രതീക്ഷകളാണ് ജീവിക്കാനുള്ള വഴിവെട്ടുന്നതെന്ന പരമ്പരാഗത ചിന്താഗതിയോട് കിടപിടിക്കുവാനായിരുന്നു തേജസ്‌ വര്‍ക്കിക്ക് താല്‍പ്പര്യം.തന്റെ പ്രീയപ്പെട്ടവരെല്ലാം പരലോകംപൂകിയെന്ന തിരിച്ചരിവിലും അയാളില്‍ ജീവിതം എന്നതിന് ഒരു നിര്‍വചനം ബാക്കിനിന്നുവെന്നത് അസാധാരണമായൊന്നുതന്നെയാണ്.സാധാരണക്കാരനായ ഒരുവന്റെ ചിന്തകളോട് കൂട്ടിക്കെട്ടാവുന്ന തേജസ്‌ വര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ക്ഷണനേരങ്ങള്‍കൊണ്ട് മാറിമറിയുന്നുവെങ്കില്‍ വേണ്ടപ്പെട്ടവരുടെ വിയോഗത്തില്‍ പോലും കൂടെ നിന്ന ദൈവകരങ്ങള്‍ അയാളില്‍ ഇന്നും വസിക്കുന്നുണ്ടാകാം.തന്റെ മകനെ കാക്കാന്‍ മാലഖമാരോട് ആവശ്യപ്പെടുന്ന അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കുവാനും അയാള്‍ക്ക്‌ സാധിച്ചിട്ടുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ജഗദീശ്വരകടാക്ഷം അയാളില്‍ വലയംചെയ്തുകൊണ്ട് എന്നുമവശേഷിക്കുമെന്നു ചിത്രം പ്രേക്ഷകനോട് പറയാതെ പറയുന്നു.വ്യാഖ്യാനങ്ങള്‍ക്ക് പറുദീസവിരിച്ച മന്ദഹാസത്തോടെ തേജസ്‌ വര്‍ക്കി നടന്നകന്നത് ഉപ്പുപ്പാനു പശ്ചാത്താപത്തിന്റെ താക്കോല്‍ നല്‍കാന്‍ മാത്രമായിരുന്നില്ല,മറഞ്ഞുപോയ ഗപ്പിയുടെ പുഞ്ചിരി വീണ്ടെടുക്കാന്‍കൂടിയാണ്.നീരസത്തോടെ താന്‍ നോക്കിക്കണ്ടവര്‍ തന്റെ വീഴ്ചയില്‍ കൈത്താങ്ങായി കൂടെ കൂടുമ്പോള്‍ അദ്ദേഹം അവര്‍ക്ക് സമ്മാനിച്ച പുഞ്ചിരികളില്‍ സ്നേഹത്തിന്റെ മാത്രമല്ല തിരിച്ചറിവിന്റെയും സ്ഫുരണങ്ങള്‍ ദൃശ്യമായിരുന്നു.തന്റെ നഷ്ടങ്ങള്‍ക്കുമേല്‍ പറന്നുയരാന്‍ പ്രാപ്തനാക്കിയ വിശ്വാസത്തെ സഹജീവികള്‍ക്കു കൈമാറി തേജസ്‌ വര്‍ക്കിയെന്ന ‘മാലാഖ’ പ്രയാണം തുടരുന്നു.

കൊച്ചുമകളുടെ ഭാവി മാത്രം സ്വപ്നം കണ്ടു ആമിനയുടെ ചിരിക്കൊപ്പം കൂടെചിരിക്കാന്‍ വിധിക്കപ്പെട്ട ഉപ്പൂപ്പയും,ആകാംഷയോടെ ഗപ്പിയെ നോക്കി മന്ദഹസിക്കുന്ന ആമിനയും,മാളുവിനു സമ്മാനം നല്‍കി പുഞ്ചിരിക്കുന്ന, ഔചിത്യമേറെയുള്ള കഥാപാത്രമായ ചിന്നപ്പനും,തരികിടകള്‍ ആവോളമുണ്ടെങ്കിലും ഗപ്പിയുടെ സന്തോഷത്തിനു നിറപുഞ്ചിരി സമ്മാനമായ്‌ നല്‍കുന്ന ലാലിച്ചനും വ്യത്യസ്തമായ മനുഷ്യകുലത്തിന്റെ വകതാക്കളാകുന്നു.പരിമിതികളില്‍ നിന്നുഴറുമ്പോഴും നഷ്ടമാകാത്ത ഒന്നിലധികം മാനുഷികമൂല്യങ്ങള്‍ക്ക് അടിവരനല്‍കി ‘ഗപ്പി’യെന്ന ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന്‍ ബാക്കിവയ്ക്കുന്ന നിറപുഞ്ചിരി തന്നെയാണ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും.പ്രതീക്ഷകള്‍ നഷ്ടപ്പെടുത്താനുള്ളതല്ലെന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ‘ഗപ്പി’ ഒരോര്‍മ്മപെടുത്തലാണ്,ശാശ്വതമായൊരന്ത്യം കാത്തു കിടക്കുന്ന നാമെന്ന സൃഷ്ടികള്‍ നേടിയെടുത്തെന്നവകാശപ്പെടുന്ന അംഗീകാരങ്ങള്‍ക്കൊപ്പം നാം മറന്നുപോകുന്ന അല്ലെങ്കില്‍ അവഗണിക്കുന്ന,മനുഷ്യനെ പരിപൂര്‍ണനാക്കുന്ന,ചില മൂല്യങ്ങളോടുള്ള ഒരോര്‍മപ്പെടുത്തല്‍

(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)
     

Wednesday, December 20, 2017

Butterfly Effect in the Movie "Munnariyipp"


മുന്നറിയിപ്പും ചിത്രശലഭപ്രഭാവവും®
===================================
കാല്‍പനികതയുടെ തോളിലേറി കഥാപശ്ചാത്തലവും കഥാപാത്രസൃഷ്ടിയും രൂപപ്പെടുത്തുന്ന വേളകളില്‍ സൈദ്ധാന്തിക പ്രഭാവങ്ങളുടെ സ്വാധീനം കഥയെ പ്രത്യക്ഷമായോ പരോക്ഷമായോ, സമാന്തരമായ ആശയങ്ങളിലേക്കോ ഉപസംഹാരങ്ങളിലേക്കോ വഴിതിരിച്ചു വിട്ടേക്കാം.എന്നാല്‍ ഇത് കഥയുടെ അഥവാ കഥാപാത്രങ്ങളുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കാത്ത പക്ഷം പ്രേക്ഷകനുണ്ടായേക്കാവുന്ന വിരസത കലാരൂപത്തിന്റെപോലും പതനത്തിനു വഴിവച്ചെക്കാം.ഇത്തരം സൈദ്ധാന്തിക വീക്ഷണങ്ങള്‍ നിര്‍ബന്ധപൂര്‍വം കഥാഗതിയിലാകമാനം സ്വാധീനം ചെലുത്തുകയും അതുവഴി പ്രേക്ഷക വിരസതയ്ക്ക് പാത്രമാകേണ്ടിയും വന്ന ചലച്ചിത്ര രൂപങ്ങളും ഉണ്ടായിട്ടുണ്ട്.സായിപ്പിന്റെ Donnie Darko ഒരുദാഹരണം.എന്നാല്‍ മറ്റൊരു വിഭാഗം സിനിമാക്കാര്‍ ഇത്തരം പ്രഭാവസൃഷ്ടികള്‍ക്ക് ചിത്രത്തിന് സമാന്തരമായി ഒരിരിപ്പിടം നല്‍കി നേരിട്ട് കഥാഗതിയില്‍ സ്വാധീനം ചെലുത്താന്‍ ഇടനല്‍കാതെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകനു ലഭിക്കുന്ന സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ 'മുന്നറിയിപ്പി'ലെ 'ചിത്രശലഭപ്രഭാവം' ( Butterfly Effect ) വിജയകരമായ ഒരു പരോക്ഷസൈദ്ധാന്തിക വീക്ഷണത്തിന് ഉത്തമ ഉദാഹരണമാണ്.
◆ What's Butterfly effect ?------------------------------------------

പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത, എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ മറഞ്ഞിരിക്കുന്ന ക്രമങ്ങൾ വെളിപ്പെടുന്ന ക്രമരഹിതമായ അവസ്ഥയാണ് കയോസ് ( Chaos ).കയോസ് സിദ്ധാന്തത്തിലെ 'പ്രാരംഭ വ്യവസ്ഥകളിന്മേൽ ചില അരേഖീയ വ്യൂഹങ്ങൾക്കുണ്ടാവുന്ന സൂക്ഷ്മമായ ആശ്രയത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭാവം അഥവാ ബട്ടർഫ്ലൈ ഇഫക്ട്.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീർണ്ണ സ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാൻ കഴിയും ==== ഒരു കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികൾ ആ പന്തിന് കുന്നിന്റെ മുകളിലുള്ള തീരെച്ചെറിയ സ്ഥാന വ്യതിയാനങ്ങളെപ്പോലും അനുസരിച്ച് മാറിക്കൊണ്ടിരിക്കും‌. സമയ സഞ്ചാരം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചില കഥകളിൽ ഈ വിഷയം സാധാരണമായി കടന്നു വരാറുണ്ട്.
ലളിതമായി ആവിഷ്കരിച്ചാല്‍,ഒരു പൂമ്പാറ്റയുടെ ചിറകടി പോലും പ്രപഞ്ചത്തില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നു ഈ പ്രഭാവം സിദ്ധാന്തിക്കാന്‍ ശ്രമിക്കുന്നു.Negligibility എന്നൊരു വാക്കിനെ സാധൂകരണയോഗ്യമാക്കുവാന്‍ പാടില്ല എന്ന് ഈ സിദ്ധാന്തം ആഹ്വാനം ചെയ്യുന്നുണ്ട്.ചില Calculus കണക്കുകൂട്ടലുകളില്‍ അനന്തതയിലൊന്ന്‍ ( 1/ ∞ ) എന്നതിനെ 0 എന്ന് നിഷ്കര്‍ഷിക്കുന്നതിനെ Coherence എന്ന ചലച്ചിത്രം ചോദ്യം ചെയ്തത് മേല്‍പ്പറഞ്ഞ Negligibility Factor നോടുള്ള എതിര്‍പ്പിലാണെന്നു വിശ്വസിക്കുവാന്‍ എന്നിലെ പ്രേക്ഷകൻ ഇഷ്ടപ്പെടുന്നു.
മേല്‍പ്പറഞ്ഞ സിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ 'മുന്നറിയിപ്പി'നെ എങ്ങനെ വ്യാഖ്യാനയോഗ്യമാക്കാം എന്നു സമർത്ഥിക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ ഇവിടെ ആരംഭിക്കുന്നു.
● Scenario 1
----------------------
രാഘവന്‍ എന്ന വ്യക്തിയുടെ ഡയറി കുറിപ്പുകളുടെ പ്രഭാവത്തിലാണ് അയാളിലെ വ്യക്തിത്വത്തെ അഞ്ജലി എന്ന മീഡിയം വഴി ലോകമറിയുന്നത്.ലഭ്യമായ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തി രാഘവന്‍ എന്ന വ്യക്തി എഴുതിക്കൂട്ടിയ വരികള്‍ മാധ്യമങ്ങള്‍ കരഘോഷതോടെയാണ് എതിരേല്‍ക്കുന്നത്.Brain behind the Bars,The Wrongly Convicted,The Prince of Freedom എന്നിങ്ങനെ രാഘവന്‍ വിളിപ്പേരുകള്‍ സമ്പാദിക്കുമ്പോള്‍ വായനക്കാരനെ സ്വാധീനിക്കുന്നത് രാഘവന്‍ എന്ന വ്യക്തിത്വത്തിന്റെ ബൌധീകവീക്ഷണങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള നാള്‍വഴികളുമാണ്.ജയിലഴികള്‍ക്കുള്ളില്‍ക്കിടന്നുകൊണ്ട് രാഘവന്‍ എന്ന കുറ്റവാളി തന്റെ ഡയറിയില്‍ എഴുതിക്കൂട്ടിയതെല്ലാം ആയിരത്തോളം വരുന്ന വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കുകയും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം അയാളുടെ എഴുത്തിനു വിലയിടുന്ന ഘട്ടം വരെ എത്തുകയുണ്ടായി.അന്നോളം ജയില്‍രേഖകള്‍ മാത്രം അലങ്കരിച്ചുകൊണ്ടിരുന്ന സി.കെ.രാഘവന്‍ എന്ന പേര് നാലാളറിയുവാന്‍ രാഘവന്‍ പരപ്രേരണകൂടാതെ രചിച്ച കേവലം ചില കടലാസുതുണ്ടുകള്‍ക്ക് സാധ്യമാകുന്നു.ഇത് പിന്നീട് രാഘവന്റെ ജയില്‍വാസത്തിനു പോലും അറുതി നല്‍കുന്നു.രാഘവന്റെ ഉള്ളറിഞ്ഞ കടലാസ് തുണ്ടുകളെ പൂമ്പാറ്റയുടെ ചിറകടിയായി അനുമാനിച്ചാല്‍ അതുകൊണ്ടുണ്ടായ അഭേദ്യമായ മാറ്റങ്ങള്‍ മേല്‍പറഞ്ഞ ചിത്രശലഭപ്രഭാവത്തിനു അടിവരയിടുന്നു.
● Scenario 2
----------------------
എങ്ങോയിരിക്കുന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ തീരുമാനത്തെ മേല്‍പ്പറഞ്ഞ കയോസ് തിയറിയുടെ ഉറവിടമായി കണക്കാക്കിക്കൊണ്ട് മറ്റൊരു സാധ്യതകൂടി ഇവിടെ ചിത്രീകരണയോഗ്യമാകുന്നുണ്ട്.എന്തെന്നാല്‍,രാഘവന്റെ കുറിപ്പടികള്‍ വഴി അയാളുടെ ജീവിതം ചൂഴ്ന്നുനോക്കുവാനുള്ള അധികാരം എക്സ്ക്ലൂസീവായി തങ്ങള്‍ക്കു ലഭിക്കുവാന്‍ കമ്പനി തീരുമാനമെടുക്കുന്നു.ഈ തീരുമാനം ഒന്നിലധികം വ്യക്തിത്വങ്ങളുടെ ദിനചര്യകളിലും താല്‍പ്പര്യങ്ങളിലും പോലും വലിയ മാറ്റമുണ്ടായിരിക്കുന്നു.
★ ഈ തീരുമാനം വഴി ജയില്‍ സൂപ്രണ്ട് രാമമൂര്‍ത്തിക്ക് തന്റെ സര്‍വീസ് സ്റ്റോറി തുടരാന്‍ കഴിയുന്നില്ല
★ അഞ്ജലി അറക്കല്‍ ഒരു Freelancer എന്നതില്‍ നിന്നും ഒരു Recognised പത്രപ്രവര്‍ത്തക എന്ന നിലയിലേക്ക് വളരാനുള്ള ആദ്യ ചുവടു സൃഷ്ടിക്കപ്പെടുന്നു( അല്ലെങ്കില്‍ അങ്ങനെ അവര്‍ വിശ്വസിക്കുന്നു )
★ അഞ്ജലിയുടെ സമാധാനപരമായ ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു
★ രാഘവന്റെ സ്വാതന്ത്ര്യ സങ്കല്പം ഹനിക്കപ്പെടുന്നു
★ അഞ്ജലിയുടെ മരണത്തിനു വഴിവയ്ക്കുന്നു
★ രാഘവന്‍ എന്ന വ്യക്തി തന്റെ മൂന്നാം നരഹത്യ നടപ്പിലാക്കുന്നു
കേവലം സ്വാര്‍ത്ഥതാല്പ്പര്യങ്ങളിലൂന്നിയ തീരുമാനങ്ങള്‍ അചിന്ത്യമായ മാറ്റങ്ങളാണ് വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ ഉണ്ടാക്കിയത്.വീണ്ടും ഒരു ചിത്രശലഭപ്രഭാവത്തിന്റെ പരോക്ഷരൂപം ഇവിടെ ദ്രിശ്യമാകുന്നു.
● Scenario 3
----------------------
മേല്‍പ്പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളും ഒന്നോന്നിന്റെ തുടര്‍ച്ച എന്നോണമാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.ആദ്യ സന്ദര്‍ഭത്തില്‍ രാഘവന്റെ കടാലാസുചുരുളുകള്‍ മുഖാന്തരം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ തുടര്‍ച്ചയെന്നോണമാണ് കമ്പനിയുടെ തീരുമാനങ്ങളും അതുമൂലമുണ്ടാകുന്ന ഭവിഷത്തുകളും സംഭവിക്കുന്നത്.എന്നാല്‍ ഒന്നോര്‍ത്താല്‍,ഇതിന്റെയെല്ലാം മൂലകാരണം രാഘവന്‍ എന്ന വ്യക്തിയുടെ അഭിപ്രായപ്രകടനങ്ങളും വിശ്വാസങ്ങളുമുള്‍ക്കൊള്ളുന്ന അഞ്ജലി ആദ്യമായി വായിക്കാനിടയായ ഡയറിയിലെ കടലാസുകളാണ്.വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറിയ അതിന്റെ പ്രഭാവം ഒടുക്കം എല്ലാം അവസാനിപ്പിച്ചുകൊണ്ട് രാഘവനില്‍ തന്നെ അവസാനിക്കുന്നു.രാഘവന്റെ സ്വാന്ത്ര്യവ്യാഖ്യാനങ്ങളുടെ കണ്ണാടിയായ അയാളുടെ ഡയറി കുറിപ്പുകള്‍ ഒടുക്കം അയാളില്‍ തന്നെ തിരിച്ചെത്തുന്നു,താന്‍ കാരണം നഷ്ടപ്പെട്ട രാഘവന്റെ സ്വാതന്ത്ര്യം തിരിച്ചു നല്‍കിക്കൊണ്ട്.
ഇവിടെ ഒരു Circulation പ്രക്രീയ നടക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.ഇരട്ട സന്ദര്‍ഭങ്ങളിലായി ചിത്രീകരിക്കപ്പെടുന്ന Butterfly Effects തുടങ്ങിയിടത്തു തന്നെ ഒടുങ്ങുന്നു.അതായത് വ്യക്തമായ Dimension ഉള്ള ഒരു Loop ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.എന്നാൽ ചിത്രത്തിൽ ഇതിനൊരു തുടർച്ചയില്ല,ഒറ്റ തവണ മാത്രം അതു തുടങ്ങിയിടത്തു തന്നെ അവസാനിച്ചു. വ്യക്തിത്വം നഷ്ടപ്പെട്ട അഞ്ജലി ഭൂമിക്കു ഭാരമാകുമ്പോള്‍ അവളുടെ ശൂന്യത സൃഷ്ടിക്കുന്നതൊന്നും ലോകത്തിന്റെ സന്തുലനാവസ്ഥയ്ക്ക് കാര്യമായ കോട്ടങ്ങള്‍ തട്ടിക്കുന്നില്ല,രാഘവന്‍ തന്റെ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളിലേക്ക് തിരിഞ്ഞു നടക്കുന്നു,രാഘവന്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ച വാര്‍ത്തകളും സമയബന്ധിതമായി തന്നെ അവസാനിക്കുന്നു,അന്യന്റെ ചിന്തകള്‍ക്ക് വിലയിട്ട കോര്‍പ്പറേറ്റ് സ്ഥാപനം തങ്ങളുടെ ലക്‌ഷ്യം സാധൂകരിക്കാതെ പരാജയപ്പെടുന്നു-അങ്ങനെ ഒടുക്കം എല്ലാം പഴയപടി തിരിച്ചെത്തുന്നു.
__________________________________________
കലാസ്വാദനത്തിന്റെ അതിര്‍വരമ്പുകള്‍ അനന്തമാണെന്ന ഉള്‍ക്കാഴ്ചയോടുകൂടിയുള്ള സമീപനങ്ങള്‍ ഒരു പ്രേക്ഷകനു നല്‍കുന്നത് വ്യാഖ്യാനങ്ങളുടെയും വ്യത്യസ്ത അര്‍ത്ഥതലങ്ങളുടെയും പറുദീസയാണ്.അത്തരം പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങളാണ് എട്ടു ഭാഗങ്ങളിലായി എഴുതിയവസാനിപ്പിച്ച 'മുന്നറിയിപ്പ്-ഒരു അന്വേഷണം' എന്ന പരമ്പര.അതിനൊരു തുടര്‍ച്ചയെന്നോണം മേൽപറഞ്ഞ വസ്തുതകളെ നോക്കിക്കാണുവാന്‍ അപേക്ഷിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
കടപ്പാട് :
◆ 'മുന്നറിയിപ്പും കമ്മ്യൂണിസവും' എന്ന പോസ്റ്റില്‍ ഇങ്ങനെയൊരു സാധ്യത ചൂണ്ടിക്കാട്ടിയ സുഹൃത്ത് Sajan Puthenpurakkal
◆ wikipedia.com ( Butterfly Effect references )
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് :

Monday, October 23, 2017

Pazhassi's Death - Film and Reality

പഴശ്ശിയുടെ അന്ത്യം - യാഥാര്‍ത്ഥ്യവും ചലച്ചിത്രവും ===========================================

"ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചു"
പ്രശസ്ത ചരിത്രകാരന്റെ വാക്കുകകള്‍ കടമെടുതുകൊണ്ട് തന്നെ ലഘുലേഖ ആരംഭിക്കുവാനായതിലുള്ള സന്തോഷത്തോടെആരംഭിക്കുന്നു.
പഴശ്ശിയുടെ അന്ത്യം - യാഥാര്‍ത്ഥ്യവും ചലച്ചിത്രാവിഷ്കാരവും®
===========================================================
സ്വാതന്ത്ര്യലബ്ദിയുടെ കഥകളില്‍ അഭിമാനം കൊള്ളുന്ന ജനതയുടെ വക്താക്കളാകുന്ന നാമിന്നും അജ്ഞ്ഞരായിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിരളിലെണ്ണി തിട്ടപ്പെടുത്താവുന്നതിലുമപ്പുറമാണ്.സ്വാതന്ത്ര്യം തന്നെയമൃതം എന്നാഹ്വാനം ചെയ്യുമ്പോഴും തന്റെ മരണം മുന്നില്‍ക്കണ്ട് പടപൊരുതി രക്തം ചിന്തിയ അനേകായിരം പോരാളികളുടെ ത്യാഗോജ്വലമായ കഥകളില്‍ ഇതിഹാസം രചിച്ച കേരളത്തിന്റെ വീരനായകനാണ് കേരള വര്‍മ പഴശ്ശി തമ്പുരാന്‍ എന്ന പഴശ്ശി രാജ .ലോകം കീഴടക്കിയ നെപോളിയന്‍ ചക്രവര്‍ത്തിയുടെ പതനത്തിനു വഴിവച്ച വാട്ടര്‍ലൂ യുദ്ധത്തില്‍ അദ്ധേഹത്തെ നേരിടുകയും ഇന്ത്യ കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരിലൊരാളായ ടിപ്പു സുല്‍ത്താനെ തറ പറ്റിക്കുകയും ചെയ്ത മഹാനായ പോരാളി ആര്‍തര്‍ വെല്ലെസ്ലീ തന്റെ ജീവിതത്തില്‍ നേരിട്ട ഏക പരാജയം ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു ചെറു നാട്ടുരാജ്യത്തിന്റെ രാജാവിനോടായിരുന്നു,കോട്ടയം രാജ്യത്തെ ജനങ്ങളുടെ പ്രീയങ്കരനായ പിഞ്ചിരാജയെന്ന പഴശ്ശി രാജയോടു.തന്റെ ശത്രു ഇരുളിന്റെ കംബളം പുതയ്ക്കുന്ന വേളയില്‍ മാനായും മയിലായും മരണത്തെ സംഭാവന ചെയ്ത പഴശ്ശിയുടെ ഒളിപ്പോര്‍ വിദ്യയില്‍ ചിറകു കരിഞ്ഞു വീണത്‌ ബ്രിട്ടീഷ്‌ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച യുദ്ധവീരന്മാരായിരുന്നു.വയനാടന്‍ കാടുകളെ തങ്ങള്‍ക്കു പ്രതിരോധത്തിനായി വിന്യസിച്ച പഴശ്ശിയുടെ പോരാളികള്‍തീര്‍ത്ത സ്വാന്തന്ത്ര്യത്തിന്റെ ശിലാഫലകങ്ങളാകുന്ന കെണികളില്‍ ഈയാമ്പാറ്റകളെപോലെ എരിഞ്ഞടങ്ങിയ സൈനിക ബലത്തിന്റെ കണക്കെടുത്താല്‍ അതിന്നും അത്ഭുതാവഹമായൊരു സംഖ്യയാകാം .പ്രതിരോധത്തിനായി വാളെടുക്കുന്ന അന്നത്തെ നാട്ടുരാജാക്കന്മാരുടെ പതിവ് തെറ്റിച്ചുകൊണ്ട് എതിരാളിയെ അവന്റെ തട്ടകത്തില്‍ കയറി ആക്രമിക്കാനും പഴശ്ശി മടി കാട്ടിയില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രശസ്തമായ പനമരം കോട്ടയാക്രമണം.വാര്‍ധക്യത്തിനുപോലും ആഗമിക്കാനൊരവസരം നല്‍കാതെ വീരചരമം പ്രാപിച്ച മഹാനായ പോരാളിയുടെ പൊന്‍തൂവലുകള്‍ ഇങ്ങനെ അനന്തതയിലേക്കടുക്കുന്നു
വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ധേഹത്തിന്റെ സംഭവബഹുലമായ ജീവിതകഥ അഭ്രപാളികളിലേക്ക് പറിച്ചു നടുവാന്‍ മലയാളിയുടെ പ്രീയപ്പെട്ട സംവിധായകനും നിളയുടെ കഥാകാരനും ശ്രമം നടത്തിയപ്പോള്‍ പിറന്നത്‌, അന്നോളം മലയാള സിനിമ ലോകം സാക്ഷിയാകാത്ത പുതിയൊരു ചലച്ചിത്ര സ്പര്യയ്ക്കാണു.കഥകള്‍ക്കും യാഥാര്‍ത്ഥ്യത്തിനുമൊപ്പം എം ടി യുടെ ഭാവനയും സമാസമം ഇടകലര്‍ത്തിയ ചിത്രം യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുമ്പോഴും തര്‍ക്കവിഷയമായി നിലകൊള്ളുന്ന പഴശ്ശിയുടെ മരണം എന്ന വസ്തുത മറ്റേതു കലാസ്രിഷ്ടിയുടെയും വിമര്‍ശനാത്മകമായ ഭാഗം എന്നോണം ചിത്രം റിലീസായ നാളുകളിലും തന്നെ പ്രചരിച്ചിരുന്നു.അഭ്യസ്തവിദ്യരായ ഫാന്‍സ്‌ ഘടകങ്ങള്‍ യാതൊരു ചരിത്രരേഖയുടെയും പിന്‍ബലമില്ലാതെ കേട്ടുകേള്‍വിയുടെയോ മറ്റോ ബലത്തില്‍ പഴശ്ശിയുടെ മരണത്തെ ആത്മഹത്യയെന്ന്‍ മുദ്രണം ചെയ്തത് ഇന്നും ഓര്‍മകളിലുണ്ട്.എന്നാല്‍ പഴശ്ശിയുടെ മരണം എങ്ങനെയായിരിക്കാം ? ചലച്ചിത്രരൂപത്തിനായി അണിയറപ്രവര്‍ത്തകര്‍ നടത്തിയ കണ്ടെത്തലുകളും ചിത്രത്തിന്റെ പരകൊടിയും എത്രമാത്രം ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ?
പഴശ്ശി രാജാവിനെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠനം നടത്തിയ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്‌പര്യത്തിനു പ്രാധാന്യം നൽകിയിരുന്നുവെന്നും "പഴശ്ശി സമരങ്ങൾ" എന്ന പുസ്‌തകത്തിൽ എഴുതിയത് പഴശ്ശിയ്ക്കെതിരെയുള്ള പല വാദങ്ങളെയും കാറ്റില്‍ പറത്തുകയുണ്ടായി.എന്നാല്‍ പഴശ്ശിയുടെ അന്ത്യത്തിന്റെ വിവരശേഖരണത്തിന് ഏറ്റവും അനുയോജ്യം പഴശ്ശിയുടെ പതനത്തിനു വഴിതെളിയിച്ച യുദ്ധതന്ത്രങ്ങളുടെ അമരക്കാരന്‍ സബ് കളക്ടര്‍ തോമസ്‌ ബാബറുടെ ഡയറി സൂക്തങ്ങളാണ്.അവയിലേക്കൊരു തിരിഞ്ഞു നോട്ടം നടത്തിയാല്‍, പഴശ്ശി രത്നം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന വാദത്തെ പ്രതിരോധിക്കുവാന്‍ പോന്ന വാദങ്ങള്‍ ലഭ്യമാകുന്നു .പഴശ്ശിയുടെ അന്ത്യം ബാബര്‍ ഇങ്ങനെ കുറിക്കുന്നു
"കയ്നര നദിക്കു മരുവശാത്തായി സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കുന്ന പത്തില്‍ അധികം പോന്ന ഒരാള്‍ക്കൂട്ടത്തെ ഞങ്ങള്‍ കണ്ടു.അവരുടെ ഇടയിലേക്ക് മുപ്പതോളം വരുന്ന എന്റെ സേനയെ വിന്യസിക്കുമ്പോള്‍ എനിക്കുറപ്പുണ്ടായിരുന്നു എന്റെ ജീവിതത്തിലെ വളരെ ദൈര്‍ഖ്യംകുറഞ്ഞ ചില നിമിഷങ്ങള്‍ക്ക് മാത്രമേ നഷ്ടബോധം അനുഭവിക്കേണ്ടി വരുകയുള്ളുവെന്നു.കലാപകാരികളില്‍ ഞാന്‍ ആദ്യം കണ്ട മുഖങ്ങളില്‍ തന്നെ രാജയുണ്ടായിരുന്നു.കണാര മേനോന്‍ അദ്ധേഹത്തിന്റെ സമീപത്തേക്ക് വന്നപ്പോള്‍ അയാളുടെ നെഞ്ചോടു ചേര്‍ത്ത് തന്റെ വാള്‍മുന കൊള്ളിച്ച രാജ ഒരു രാജാവിന്റെ പരമാധികാരത്തോടെ അയാളോട് സമീപത്തു നിന്ന് മാറിനില്‍ക്കുവാനും,തന്നെ തൊട്ടശുദ്ധമാക്കരുതെന്നും ആജ്ഞാപിച്ചു.പിന്നീടൊരു വെടിയൊച്ച ശ്രവ്യമായിരുന്നു, പഴശ്ശി നിലംപതിക്കുന്നതു ഞാന്‍ കണ്ടു.പഴശ്ശിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ കത്തി ഞാനെന്റെ പക്കല്‍ വയ്ക്കുകയും സ്വര്‍ണമാല ക്യാപ്റ്റനു കൈമാറുകയും ചെയ്തു"
സമാനമായ കഥാസന്ദര്‍ഭം തന്നെയാണ് ചലച്ചിത്രരൂപത്തിലും അവലംബിക്കപ്പെട്ടിട്ടുള്ളത്.എന്നാല്‍ പോരാളികളില്‍ ആദ്യം തന്നെ കൊല്ലപ്പെടുന്ന പഴശ്ശിക്ക് വീരോചിതമായൊരന്ത്യം നല്‍കുവാന്‍ വേണ്ടി ചമയ്ക്കപ്പെട്ടതാണ് സംഘട്ടന രംഗമെന്ന വസ്തുത ഇവിടെ വ്യക്തമാണ്.എന്നാല്‍ കലയില്‍ ഭാവനയ്ക്കും ആസ്വാദത്തിനുമുള്ള സ്വാധീനം അണിയറ പ്രവര്‍ത്തകരെ ഇത്തരത്തില്‍ ഒരു രംഗത്തിന്റെ ചിത്രീകരണത്തിലേക്ക് നയിച്ചിരിക്കാം.എന്നാല്‍ ബാബറുടെ സൂക്തങ്ങള്‍ പ്രകാരം ഒട്ടും തന്നെ യോജിക്കാന്‍ കഴിയാത്ത ഒരേയൊരു ഏട് കൈതേരി മാക്കം എന്ന സ്ത്രീരത്നതിന്റെ അവതരണമാണെന്നാണ് എന്റെ വ്യക്തിപരമായ പക്ഷം.
"പഴശ്ശിയുടെ അന്ത്യശയ്യക്ക് കാവലിരിക്കുമ്പോഴും അദ്ധേഹത്തിന്റെ ധര്‍മപത്നിയുടെ മുഖത്ത് വ്യസനത്തിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തമായിരുന്നില്ല.അവരുടെ കണ്ണില്‍ നിന്ന് കണീര്‍ പൊഴിയുന്നത് ഞാന്‍ കണ്ടില്ല.ഇടയ്ക്കെപ്പോഴോ എന്നോട് കണ്ണുകോര്‍ത്ത നേരം അവരുടെ മിശ്രഭാവങ്ങള്‍ നിറഞ്ഞ മുഖം എന്നെ ഭയചിത്തനാക്കുകയുണ്ടായി.ആരുടെ ഭാര്യയാണ് അവരെന്ന് ഒരു നിമിഷം ഞാനോര്‍ത്തു പോയി " ( വാമൊഴിയായി ലഭിച്ച അറിവില്‍ നിന്നും എന്റേതായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ്‌ ഈയൊരു സൂക്തം ആവിഷ്കരിച്ചിരിക്കുന്നത് )
കൈതേരി മാക്കം സ്ത്രീജനങ്ങളുടെ സ്ഥായീ വികാരങ്ങളില്‍ നിന്നും വഴിതിരിച്ചു നടന്ന അതിശക്തയായ ഒരു സ്ത്രീരത്നമാണെന്ന്‍ ബാബര്‍ വാദിക്കുന്നു.എന്നാല്‍ ചിത്രത്തില്‍ പലപ്പോഴും ഈയൊരു വ്യക്തിത്വത്തില്‍നിന്നും ഭിന്നമായ വികാരപ്രകടനങ്ങള്‍ മാക്കത്തില്‍ ദ്രിശ്യമായിരുന്നു.പഴശ്ശിയുടെ മരണത്തില്‍ വ്യസനസമേതയായി കാണപ്പെടുന്ന സിനിമയിലെ മാക്കം ബാബറുടെ സൂക്തങ്ങളില്‍ നിന്നും ഏറെ അകലെയാണ്.നാരീജനങ്ങളുടെ സ്ത്രൈണസ്വഭാവസവിശേഷതകളില്‍ നിന്നും മുക്തയാക്കപ്പെട്ട വ്യക്തിത്വതിനുടമായാണ് മാക്കമെന്നു പല ചരിത്രകാരന്മാരും അവകാശപ്പെടുന്നു.ഒരു ചരിത്ര സംഭവത്തെ ചലച്ചിത്രവത്കരിക്കുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒരു പോരായ്മയാണ് കഥാപാത്രങ്ങളിലെ വ്യക്തിത്വങ്ങളില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍.ഈയൊരു വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുമ്പോള്‍ പഴശ്ശിരാജയെന്ന ചിത്രത്തിലെ തിരക്കഥയിലെ പ്രധാന പോരായ്മയാണ് കൈതേരി മാക്കം.എന്നാല്‍ മേല്‍പ്പറഞ്ഞ ആസ്വാദനവും ഭാവനും ഇത്തവണയും ഒരു സഹായഹസ്തമായി തിരക്കഥാകൃത്തിനുമുന്നില്‍ അവതരിക്കാമെങ്കിലും എതിരഭിപ്രായക്കാരന്റെ തട്ട് താണ് തന്നെയിരിക്കും.
പിതാമഹന്മാരുടെ മഹനീയതയും സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ നമ്മുടെ വഴികളുമെല്ലാം തുറന്നിടുന്ന പാത അവസാനിക്കുന്നത് നമ്മുടെ തന്നെ ചരിത്രാന്വേഷണത്തിലാണ്.പുകഴ്പെറ്റ സംസ്കാരം കൈമുതലാക്കിയ നാം ഇന്നനുഭവിക്കുന്ന ഓരോന്നിനും ഒരു ചരിത്രം പറയാനുണ്ട്.ഒരു ഭാരതീയനെന്നു അഭിമാനം കൊള്ളുന്ന ഏതൊരുവനും അവന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും വച്ചനുഭവിക്കുന്ന സ്വാതന്ത്ര്യമൂല്യങ്ങളെക്കുറിച്ചും ബോധാവാനാകുമ്പോള്‍ ചരിത്രം അവനു നല്‍കുന്ന അനേകായിരം സംഭവബഹുലമായ കഥകളില്‍ പഴശ്ശി ഒരു നായകനാകും-ഒരു ജനതയുടെ ചങ്കൂറ്റത്തിന്റെയും വിശ്വാസത്തിന്റെയും അര്‍പ്പണതയുടെയും പാത്രമാകേണ്ടി വന്ന ജനനായകന്‍.
സമൂഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമയെന്ന മാധ്യമം ഭാവനയുടെ ലോകത്ത് നിന്ന് മാത്രം സൃഷ്ടികള്‍ അവലംബിക്കാതെ തങ്ങളുടെ ചരിത്രത്തെകൂടി കലായോഗ്യമാക്കി 'കേരള വര്‍മ പഴശ്ശി രാജ' പോലെയുള്ള ചലനചിത്രങ്ങള്‍ ആവിഷ്കരിക്കട്ടേയെന്ന പ്രത്യാശയോടെ അവസാനിപ്പിക്കുന്നു
കടപ്പാട് :★ The Hindu ,India's National Newspaper
★ചരിത്രപഠനം നടത്തുന്ന എന്റെ സുഹൃത്ത്
(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)


Sunday, October 8, 2017

Communist Interpretation in "Munnariyipp" - Part 1

പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങളാണ് ഏഴു ഭാഗങ്ങളിലായി എഴുതപ്പെട്ട 'മുന്നറിയിപ്പ്-ഒരു അന്വേഷണം' എന്ന പരമ്പര. നിങ്ങളില്‍ പലരും അത് വായിച്ചിരിക്കാം.ഓരോ കാഴ്ചയിലും പുതുവ്യാഖ്യാനങ്ങള്‍ തുറന്നു നല്‍കുന്ന ചിത്രം പ്രേക്ഷകരിലെ ബൌധിക, വൈകാരിക കാഴ്ചപ്പാടുകളെ ആഴത്തില്‍ സ്പര്‍ശിചിട്ടുണ്ടാകും എന്ന് വേണം കരുതാന്‍.പ്രത്യക്ഷത്തില്‍ പ്രേക്ഷകന് മുന്നിലേക്ക് തുറന്നു കാട്ടുന്ന കഥാഗതിക്കപ്പുറം പരോക്ഷമായി ഒന്നിലധികം ശ്രേഷ്ഠവ്യാഖ്യാനങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ 'മുന്നറിയിപ്പ്' സമീപകാലത്തെ ചിത്രങ്ങളില്‍ നിന്നും തന്റേതായ ഒരു സ്ഥാനം സ്വയം സൃഷ്ടിക്കുന്നു.ചിത്രത്തില്‍ പലയിടങ്ങളിലും സ്ഫുരിക്കുന്ന കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തിന്റെ പ്രസരിപ്പുകള്‍ തേടിയിറങ്ങുകയാണ് ചുവടെയുള്ള വാക്കുകള്‍.

രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കമ്യൂണിസം എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി വാർത്തെടുക്കുക എന്നതാണ്. ഈ തത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തില്‍  പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥനത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.ഈയൊരു തത്വശാസ്ത്രത്തില്‍ ഊന്നിയൊരു വ്യാഖ്യാനം 'മുന്നറിയിപ്പ്' മുന്നോട്ടു വയ്ക്കുന്നുണ്ട്.
ചിത്രത്തില്‍ തന്റെ തൂലികയ്ക്ക് വിലയിട്ട് അതുവഴി തന്റെ സ്വാതന്ത്ര്യത്തിനു വിഖാതം നിന്ന ഒരുവളെ സി കെ രാഘവന്‍ എന്ന വ്യക്തി കൊലചെയ്യുന്നു. അതിനു ന്യായീകരണം എന്നോണം തന്റേതായ ഒരു തത്വശാസ്ത്രവും രാഘവന്‍ കണ്ടെത്തുന്നു എന്ന് പരമ്പരയില്‍ നമ്മള്‍ വിശദീകരിക്കുകയുണ്ടായി.കമ്മ്യൂണിസം പലപ്പോഴും വിപ്ലവാത്മകമായ ചിന്താഗതികളിലെക്ക് വഴിതിരിക്കുന്നത് സാധാരണക്കാരായ തൊഴിലാളികള്‍ക്ക്മേല്‍ അടിച്ചമര്‍ത്തലുകളുടെ കരങ്ങള്‍ വീഴുമ്പോഴാണ്.ഇവിടെ രാഘവനും അതുപോലെ തന്നെയാണ്.രാഘവന്‍ പറയുന്നത് ശ്രദ്ധിക്കുക

"പുതിയ ജീവിതം പഴേ ജീവിതം അങ്ങനെയോക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു"

തന്റെ ജീവിതത്തില്‍ ഒരു പുതുമ അല്ലെങ്കില്‍ വഴിത്തിരിവുകള്‍ സാധ്യമല്ല  അല്ലെങ്കില്‍ അതിനു താല്‍പ്പര്യമില്ല എന്ന് വിശ്വസിക്കുന്നയാളാണ് രാഘവന്‍.മുതളിത്തവ്യവസ്ഥിതിയില്‍ പെട്ടുപോകുന്ന സാധാരണക്കാരന്റെ അവസ്ഥയും ഇത് തന്നെയാണ്.പിന്നീട് "നമ്മുടെ വര്‍ത്തമാനം മാത്രമല്ല ചിന്തകളും പിടിക്കുന്ന യന്ത്രമാണോ" എന്ന് recorder നോക്കിക്കൊണ്ട് സംസാരിക്കുന്ന രാഘവന്‍ തന്നിലെ വ്യാകുലതകളുടെ താക്ക്കോല്‍ അവിടെ അഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.വിപ്ലവാത്മകമായ ചിന്താഗതിയുടെ തീക്കനല്‍ വീഴ്ത്തിയ കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തില്‍ സാധാരണക്കാരായ ജനങ്ങളിലെ വിശ്വാസം ഇവിടെ മുന്നറിയിപ്പ് വരച്ചു കാട്ടുന്നു.തങ്ങളുടെ വിപ്ലവചിന്തകള്‍ മുതലാളിമാരില്‍ എത്തുന്നുണ്ടോ എന്ന സാധാരണക്കാരന്റെ വ്യാകുലതകള്‍ രാഘവനിലൂടെ സംവിധായകന്‍ പ്രകടിപ്പിക്കുന്നു.

"കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിബിംബം എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു,കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെത്തന്നെ നില്‍ക്കുമോ,അതോ എന്റെ കൂടെ പോരുമോ ?"

സാധാരണക്കാരന്റെ വ്യാകുലതകളുടെ രണ്ടാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് സമര്‍ധിക്കുന്ന കമ്മ്യൂണിസ്റ്റ്‌ ഇതര നേതാക്കളോടുള്ള വിശ്വാസ്യതയിലെ ഏറ്റക്കുറവു ഇവിടെ സ്ഫുരിക്കുന്നു.എന്നോടൊപ്പം ഉണ്ടെന്ന ഞാന്‍ വിശ്വസിക്കുന്ന പ്രതിബിംബത്തെ പോലെയാണ് കമ്മ്യൂണിസം,അത് എന്നോടൊപ്പം ഞാന്‍ കാണുമ്പോഴെല്ലാം കൂടെയുണ്ട്.ഞാന്‍ കാണാത്ത നേരത്ത് അതിന്റെ ചെയ്തികള്‍ എനിക്ക് അജ്ഞാതമാണ്.തന്നോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ പരിമിതികളിലുള്ള തിരിച്ചറിവും മുതലാളിമാരുടെ ശക്തിസ്രോതസ്സുകളിലുള്ള ഭയവും സാധാരണക്കാരില്‍ ഇങ്ങനെയൊരു ആകുല സൃഷ്ടിച്ചതില്‍ തെറ്റു പറയാന്‍ കഴിയില്ല

ജയിലിലെ രാഘവന്‍ സമ്മര്‍ദങ്ങള്‍ക്കതീതനല്ല,അവിടെ അയാളുടെ ബൌധീകമണ്ഡലം ക്രമമായും ചിട്ടയോടും ജോലി ചെയ്യുമ്പോള്‍ രാഘവന്റെ ചിന്തകളും വീക്ഷണങ്ങളും പകര്‍ത്തുവാന്‍ അയാള്‍ക്ക് മടിയേതുമില്ല.എന്നാല്‍ അഞ്ജലിയുടെ സമ്മര്‍ദത്താല്‍ അയാളുടെ ബൌധീകമണ്ഡലം ക്രമരഹിതമാകുകയും ചിന്തകള്‍ക്ക് വേഗത നന്നേ കുറയുകയും ചെയ്യുന്നു.താന്‍ ആവശ്യപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുവാനോ തന്നെ സമ്മര്‍ദവിമുക്തനാക്കാണോ അഞ്ജലി ഒന്നും ചെയ്യുന്നില്ല.ഇത് അഞ്ജലിയുടെ തന്നെ വിനാശത്തിനു  കാരണമാകുകയാണ് ചിത്രത്തില്‍.സാധാരണക്കാരനായ തൊഴിലാളിയും രാഘവന് സമനാണ്.ജോലികള്‍ ആയാസരഹിതമായും സമ്മര്‍ദവിമുക്തമായും ചെയ്യുമ്പോളാണ് ഒരുവന്‍ മാനസികമായി സന്തുഷ്ടനാകുന്നതും അയാള്‍ക്ക്‌ അതിന്റെ ഫലം ലഭിക്കുന്നതും.എന്നാല്‍ താന്‍ അര്‍ക്കിക്കുന്ന വേദനം ലഭിക്കാതെ മറ്റൊരുവനുവേണ്ടി സമയബന്ധിതമല്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഏതൊരാളും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങാം.ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ പോലും ഉണ്മൂലനതിനു കാരണമാകാം.ഇവിടെ വിപ്ലവം എന്ന തത്വം സാധാരണക്കാരന് പകര്‍ന്നു നല്‍കുന്നത് കമ്മ്യൂണിസം ആണെങ്കില്‍ രാഘവന് അത് പകരുന്നത് സ്വന്തം ചിന്തകളാണ്.

താന്‍ ജയിലില്‍ വച്ച് സ്വരുക്കൂട്ടിയ പണം അഞ്ജലിയുടെ കൈയില്‍ തന്നെ വയ്ക്കുവാന്‍ രാഘവന്‍ പറയുമ്പോള്‍ അത് അയാളിലെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.താന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടുന്ന പണം മുതലാളിമാര്‍ക്ക് നല്‍കാന്‍ വിധിക്കപ്പെടുന്ന സാധാരണക്കാരനായ തൊഴിലാളിയുടെ Symbolic Notation ആണിവിടെ രാഘവന്‍.ജയിലിന് സമാനമായി ഇരുംബഴികല്‍ക്കിടയിലൂടെ നോക്കുന്ന രാഘവനും,ജയിലഴികള്‍ പോലെ തോന്നിക്കുന്ന തെങ്ങുകള്‍ക്കിടയിലെ വീട്ടില്‍ കഴിയേണ്ടി വരുന്ന രാഘവനും ഒക്കെ ഇത്തരം Symbolic Notations ന്റെ ഉദാഹരണങ്ങളാണ് (See First Comment).

രാഘവനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതിരൂപമായാണ്‌ ഇതുവരെയും നാം വ്യാഖ്യാനിച്ചു പോയത്.എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്.രാഘവന് പകരം അഞ്ജലിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമായും രാഘവനെ കമ്മ്യൂണിസ്റ്റ്‌ തത്വശാസ്ത്രത്തിന്റെ പ്രതീകമായും പ്രതിഷ്ടിച്ചുകൊണ്ടുള്ള വ്യാഖ്യാനവും ചിത്രം പ്രദാനം ചെയ്യുന്നുണ്ട്.ബാറില്‍ വച്ച് രാഘവന്‍ പറയുന്നത് ശ്രദ്ധിക്കാം,

"നമ്മള് സ്വാതന്ത്ര്യത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണു കാര്യം.നിങ്ങള് കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം.നമുക്ക് തടസ്സമായിട്ട് നില്‍ക്കുന്ന ചില കാര്യങ്ങളെ നമുക്ക് ചിലപ്പം പറിച്ചു മാറ്റേണ്ടി വരും.അതിനല്ലേ സ്വാന്തന്ത്രിയോന്ന്‍ പറയുന്നത്.വീട്ടില്‍ നടന്നാല്‍ കുടുംബകലഹം സമൂഹത്തില്‍ നടന്നാല്‍ വിപ്ലവം.ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും"

ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്‌ വ്യാഖ്യാനം ഇത്രയും മനോഹരമായി അവതരിപ്പിക്കപ്പെട്ട മറ്റൊരു രംഗമുണ്ടെന്നു തോന്നുന്നില്ല.കുടുംബകലഹം എന്ന് പറയുമ്പോള്‍ അത് തന്റെ വ്യക്തിത്വത്തോട് കൂട്ടിവായിക്കാന്‍ രാഘവന്‍ ആഹ്വാനം ചെയ്യുമ്പോള്‍ സമൂഹം എന്നത് ചിത്രത്തിന്റെ വ്യക്തിത്വം പ്രകടമാക്കുന്നു.അഞ്ജലി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനായി ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഒരാളുടെ ബുദ്ധിക്കു സമയപരിധികൊണ്ട് വിലയിടുന്നതുവഴി കോര്‍പ്പറേറ്റ് സ്ഥാപനം മുതാളിത്തവ്യവസ്ഥിതിയുടെ പ്രതീകമാകുമ്പോള്‍ അഞ്ജലി അടിച്ചമര്‍ത്തലുകളില്‍പ്പെട്ടുഴറുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമായും അവതരിപ്പിക്കപ്പെടുന്നു ഇവിടെയാണ്‌ വിപ്ലവാത്മകചിന്താഗതികളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന രാഘവന്റെ വരവ്. സ്വന്തം അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് നേടിക്കൊടുക്കുന്നത് വഴി മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും അവര്‍ക്കൊരു രക്ഷ നേടിക്കൊടുക്കുന്നുണ്ട് കമ്മ്യൂണിസം എന്ന ആശയം.ഒരുവന്റെ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കാത്തവള്‍ വ്യക്തിത്വമില്ലാതവളാണു (അഞ്ജലിയുടെ മരണം ഒരു രക്ഷപ്പെടുത്തല്‍ ആയതെങ്ങനെയെന്ന്‍ പരമ്പരയുടെ          ഭാഗത്തില്‍ വിവരിക്കുകയുണ്ടായി-See First Comment).മുതലാളിത്ത വ്യവസ്ഥിതിയുടെ പിടിയില്‍ പെടുന്ന അജ്ഞ്ഞലിക്ക് രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ ആശയം നല്‍കുന്ന രക്ഷയാണ് മരണം.

എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.ഏഴു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയ പരമ്പരയുടെ തുടര്‍ച്ചയെന്നോണം ഈ അഭിപ്രായപ്രകടനത്തെ സമീപിക്കുക.എട്ടു ഭാഗങ്ങളിലായി 'മുന്നറിയിപ്പി'ലെ അന്വേഷണങ്ങള്‍ പറഞ്ഞവസാനിപ്പിക്കുവാന്‍ എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയവര്‍ക്ക് നന്ദി.
...................................
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com )

Friday, September 8, 2017

Korean Movie "Memories of Murder" Revealed in Malayalam

കൊറിയ കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയും അതിന്റെ ദൃശ്യവത്കരണവും======================================================================
'Stranger murders are notoriously difficult to crack, but thankfully they are also very rare. When the motive for the murder is the self-gratification of the killer, the fear is that he will strike again.'-
ലോക പ്രശസ്തമായ Thrill Killers കേസ് അന്വേഷിച്ച ജോണ്‍ ഷട്ഫോഡ് എന്ന ഡിറ്റക്ടീവിന്റെ വാക്കുകള്‍.കാരണമില്ലാതെ ചെയ്യുന്ന നരഹത്യകള്‍ എന്നും ചോദ്യങ്ങള്‍ അവശേഷിപ്പിക്കാറുണ്ട്.കുറ്റാന്വേഷകനു ഏറ്റവും വലിയ വിലങ്ങുതടിയായി പരിണമിക്കുന്നതും ഇതല്ലാതെ മറ്റൊന്നല്ല.മാര്‍ഗെരെറ്റ് മുള്ളര്‍ എന്ന പെണ്‍കുട്ടിയെ 'ഒരു രസ'ത്തിനായി വകവരുത്തിയ ഇരട്ടകൊലയാളികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലും ഈ കാരണത്തിനാവുകയുണ്ടായി.മരണശിക്ഷ ഉറപ്പിച്ച കേസില്‍ സുപ്രസിദ്ധ അഭിഭാഷകന്‍ ക്ലാരെന്‍സ് ഡാരോയുടെ വാദം ഇപ്രകാരമായിരുന്നു ആരംഭിച്ചത് - 'ഇത്രയും ക്രൂരവും പൈശാചികവുമായ കൊലപാതകം കാഴ്ചവയ്ക്കുവാന്‍ മനോനില തെറ്റിയവര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധി്ക്കുകയില്ല എന്നത് സംശയമേതുമില്ലാതെ സമർധിക്കാവുന്ന വസ്തുതയാണ്.അത്തരത്തില്‍ ഒരു നരഹത്യ ചെയ്തവര്‍ക്ക് മരണശിക്ഷ നല്‍കി അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആദരണീയമായ നീതിപീഠത്തിനു സാധിക്കുമോ ?' എന്ന ചോദ്യത്തില്‍ തുടങ്ങി 12 മണിക്കൂറോളം നീണ്ട വാദപ്രദിവാദത്തിന്റെയൊടുക്കം ഇരട്ടകൊലപാതകികളെ ഏവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഡാരോ മരണശിക്ഷയില്‍ നിന്നും രക്ഷിച്ചു.ലോകം മുഴുവന്‍ കാതോര്‍ത്തിരുന്ന ഒരു വിചാരണയുടെ വിധി തന്നെ പാടെ മാറ്റിമറിക്കുവാന്‍ 'കാരണമില്ലാത്ത ഈ കാരണത്തിന്' സാധിച്ചു.മനോനില തെറ്റിയ കൊലപാതകികള്‍ ഓരോ കുറ്റാന്വേഷകനും കുരുക്കുകള്‍ സൃഷ്ടിച്ചു നല്‍കുമ്പോള്‍ ഉത്തരം കിട്ടാതെ പോയ ചോദ്യങ്ങളും അവയ്ക്ക് കാരണഭൂതരായവരും മറനീക്കി പുറത്തുവരാതെ മാന്യമുഖങ്ങളായി സമൂഹത്തില്‍ വിലസുന്ന സന്ദര്‍ഭങ്ങള്‍ ഒരു പുതുമയല്ലാത്ത വസ്തുതയാകുന്നത് അവരുടെ ചെയ്തികളിലെ മേല്‍പ്പറഞ്ഞ കാരണമില്ലായ്മയും,ബന്ധമില്ലയ്മയുമാണ്.ഈയൊരു മുന്തൂക്കം ഒരായുധമാക്കി ഇന്നും മറനീക്കി പുറത്തുവരാന്‍ മടിക്കുന്ന ഒരുവനാണ് കൊറിയന്‍ മഹാരാജ്യാത്തെ ആദ്യ Serial Killing നു പിന്നിൽ.
Hwaseong പ്രവിശ്യയില്‍ 1986 ല്‍ തുടങ്ങി 5 വര്‍ഷത്തെ ഇടവേളയില്‍ നമ്മുടെ കഥാനായകന്‍ കവര്‍ന്നെടുത്തത് 10 പെണ്ജീവനുകളാണ്.14 മുതല്‍ 71 വയസ്സുവരെ പ്രായമുള്ളവര്‍ ഇരകളായി.ഇവരില്‍ പലരും ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയും മണിക്കൂറുകളോളം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്തിരുന്നു.അവരുടെ തന്നെ വസ്ത്രങ്ങളാല്‍ കൈകാലുകള്‍ ബന്ധിപ്പിച്ചതിനു ശേഷമാണ് ശവശരീരങ്ങള്‍ പലയിടത്തും ഉപേക്ഷിക്കപ്പെടുന്നത്.20 ലക്ഷത്തോളം അന്വേഷകര്‍ കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനായ് നിയോഗിക്കപ്പെട്ടു.2000 ഓളം ആളുകള്‍ suspect കളായി.9 ആം നരഹത്യക്ക് ശേഷം ലഭിച്ച രക്ത സാമ്പിള്‍ DNA പരിശോധനയ്ക്കായി അയച്ച്‌ ശേഷം സംശയിക്കപ്പെട്ട ഒരാള്‍ക്ക്‌ പോലും അതിനു compitable ആയില്ല.
ചോദ്യങ്ങളുടെ ഒരു പറുദീസാ മനോരോഗിയായ കൊലപാതകി ഓരോ കുറ്റാന്വേഷകനായും മാറ്റിവയ്ക്കുവാന്‍ മറന്നില്ല.1991 ല്‍ 69 വയസുണ്ടായിരുന്ന തന്റെ പത്താം ഇരയെ മരണത്തിലേക്ക് തള്ളിവിട്ട കഥാനായകന്‍ പിന്നീട് ഉത്തരമില്ലാത്ത ഏതോ ഒരു കാരണത്തിന്റെ പിന്ബലത്താല്‍ തന്റെ നരഹത്യയ്ക്ക് കര്‍ട്ടനിട്ടു.75 കിലോയോളം ഭാരമുണ്ടായിരുന്ന 170 cm ഓളം നീളമുണ്ടായിരുന്ന ആ യുവാവ് ഇന്നു ഒരു മധ്യവയസ്കനാകാം, സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാകാം, ഒരു സാധരണക്കാരനാകാം,ഒരുപക്ഷെ,തിരിച്ചറിവിന്റെ ഭാരത്താല്‍ ലോകജീവിതം അവസാനിപ്പിച്ചു യാത്ര ചോദിച്ച ഒരുവനുമാകാം.ആരായാലും,അന്നും ഇന്നും അവന്‍ അജ്ഞാതനാണ്.കൊറിയയില്‍ ഇരുട്ടിന്റെ ഇടനാഴികളില്‍ കേള്‍ക്കുന്ന കാലൊച്ചകള്‍ക്ക് മരണത്തിന്റെ കംബളം പുതപ്പിക്കുവാന്‍ അവനൊരു തിരിച്ചുവരവിനു ഒരുങ്ങുന്നുണ്ടോ എന്ന സംശയം ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം, വെള്ളിത്തിരയില്‍ ഈ നരഹത്യാ-പരമ്പരയെ കൂട്ടുപിടിച്ച്, Bong Hoon Joon-jo എന്ന കൊറിയന്‍ സംവിധായകന്‍ തന്റെ രണ്ടാം സംവിധാനസംരംഭം വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയുണ്ടായി.ചിത്രം-Memories of Murder.യഥാര്‍ത്ഥ സംഭവങ്ങള്‍ പലതും Fiction ഓടു ചേര്‍ത്ത് നിര്‍ത്തി അവതരിപ്പിച്ച ചിത്രം കൊറിയന്‍ സിനിമ ചരിത്രത്തിലെ തന്നെ പോന്തൂവലായി മാറിയത് ചരിത്രം.നഗരത്തോട് മാറി നില്‍ക്കുന്ന പ്രാന്തപ്രദേശത്ത് കണ്ടെത്തുന്ന യുവതിയുടെ ശവശരീരത്തിന് പിന്നാലെ അന്വേഷണം ആരംഭിക്കുന്നു.സമാന്തരമായി തങ്ങളുടെ യുക്തിയിലും കഴിവിലും ( കഴിവില്ലായ്മയിലും ) ബോധമുള്ള രണ്ടു കുറ്റാന്വേഷകരേ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.സംശയം തോന്നുന്ന പലരെയും ഇരുവരും കണ്ടെത്തുന്നു.കൊലപാതകിയുടെ ശാരീരിക ഘടന മനസ്സിലാക്കുവാനും,അയാളെ നേരിട്ട് കണ്ടെന്നു അവകാശപ്പെടുന്ന ഒരു മനുഷ്യനെയും, പ്രധാനം എന്ന് 'കരുതപ്പെടുന്ന' നിരവധി തെളിവുകളും ഇരുവര്‍ക്കും സഹായഹസ്തം നല്‍കുന്നു.എന്നാല്‍ അവരില്‍ നിന്നും ഒരുവന്‍ മാത്രം അകന്നു നിന്നു,ചിത്രത്തിലെ മുഖം വ്യക്തമാക്കാത്ത പ്രതിനായകന്‍.ഏതൊരു കുറ്റാന്വേഷണ കഥയിലും സത്യം പുറത്തുകൊണ്ടുവരാന്‍ അഹോരാത്രം പ്രയത്നിക്കുന്ന നായകകഥാപാത്രങ്ങളുടെ കഷ്ടപ്പാടിനു വില നല്കുംപോലെ കുറ്റവാളി മറനീക്കി പുറത്തുവരുന്നതാണ് പതിവ്.ഇവിടെ കഥയിലോ യാഥാർഥ്യത്തിലോ കുറ്റവാളി പ്രേക്ഷകന് മുന്നിലോ ലോകത്തിനു മുന്നിലോ അവതരിക്കുന്നില്ല.നിസ്സഹായതയുടെ വക്താക്കളാകാന്‍ വിധിക്കപ്പെടുന്നു കഥയില്‍ ഇരട്ടകുറ്റാന്വേഷകര്‍.കഴിവിന്റെയും ഭാഗ്യത്തിന്റെയും അകമ്പടിയോടെ അവര്‍ കണ്ടെത്തിയ തെളിവുകള്‍ എല്ലാം തന്നെ അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവില്‍ ജീവിതം തുടരാന്‍ വിധിക്കപ്പെടുകയാണ് ഇരുവരും.
വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ തോല്‍വിക്ക് വേദിയൊരുക്കിയ ഇടത്തില്‍ കുറ്റാന്വേഷകരില്‍ ഒരുവന്‍ എത്തുന്നു.തനിക്കു നേരിടേണ്ടി വന്ന ഓരോ വൈകാരിക നിമിഷങ്ങളും ആ മനുഷ്യന്റെ കണ്ണുകളില്‍ മിന്നി മാഞ്ഞുകൊണ്ടിരുന്നു.അവിടെയെത്തിയ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കവേ നിമിഷങ്ങൾക്കിപ്പുറം തന്റെ പ്രതിയോഗിയായിരുന്നവന്‍ ഇവിടം സന്ദര്‍ശിച്ചുവെന്നും അവന്‍ ഏതൊരാളെയും പോലെ പരന്ന മുഖമുള്ള സാധരണക്കാരന്‍ എന്ന് തോന്നിക്കും വിധം രൂപസാദ്രിശ്യം ഉള്ളവനാണെന്നും കുറ്റാന്വേഷകനായിരുന്ന മനുഷ്യന്‍ മനസ്സിലാക്കുന്നു.എന്തോ തിരിച്ചറിഞ്ഞ ഒരുവനെ പോലെ അയാള്‍ പ്രേക്ഷകരിലേക്ക് കണ്ണോടിച്ചു,അപ്പോഴും അയാളുടെ മുഖത്ത് നിസ്സഹായതയുടെ നിഴല്‍ ബാക്കിയാക്കി ചിത്രം അവസാനിച്ചു.
ഇവിടെ ആരാകാം കൊലപാതകിയായ Psycho ?
```````````````````````````````````````````````````````````````
★ കൊലപാതകത്തിലെ തന്റെ അനായാസ്യത സൂചിപ്പിക്കുവാന്‍ വിരഹഗാനം മാലോകര്‍ക്കായി സംപ്രേഷണം ചെയ്യുവാന്‍ ആവശ്യപ്പെട്ട യുവാവ് ഒരു മനോരോഗിയായ കൊലപാതകിയുടെ വ്യക്തിത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നവന്‍ തന്നെയായിരുന്നു.എന്നാല്‍,തെറ്റു പറ്റില്ല എന്ന് മനുഷ്യന്‍ അടിയുറച്ചു വിശ്വസിക്കുന്ന ശാസ്ത്രം അവന്‍ നിരപരാധിയാണെന്ന് വിധിയെഴുതിയപ്പോള്‍ രക്ഷപ്പെട്ടത് ഒരു നിരപരാധിയോ അപരാധിയോ ആകാം.
★ മരണപ്പെട്ടവരുടെ കല്ലറയ്ക്കരികിൽ ഒരു സ്ത്രീയുടെ അടിവസ്ത്രം നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്യുവാന്‍ സന്നദ്ധനായ ഒരു മനോരോഗിയ്ക്ക് സമമായ വ്യക്തിത്വം കൊണ്ടുനടക്കുന്നവന്‍ നിരപരാധിയെന്ന്‍ മുദ്ര കുത്തപ്പെട്ടത്‌ കേവലം അയാളുടെ കൈപ്പത്തികളുടെ മൃദുലത കാരണമാണ്.തന്റെ അവസാന നിമിഷങ്ങള്‍ മുന്നില്‍ കണ്ടപ്പോള്‍ ഭയചിത്തയായി ഒരു യുവതി നടത്തിയ ചെല്‍പ്പനയില്‍ വിശ്വസിച്ചുകൊണ്ടാണു കുറ്റാന്വേഷകന്‍ അയാളെ നിരപരാധിയെന്ന്‍ മുദ്രകുതിയത് പ്രാധാന്യം അര്‍ഹിക്കുന്ന സംഭവമാണ്.
★ ആദ്യം പരാമര്‍ശിച്ച യുവാവ് നിരപരാധിയാണെങ്കില്‍ അയാളെ മുന്‍നിര്‍ത്തി റേഡിയോ സ്റ്റേനിലെ സംപ്രേഷണ ചുമതലയുള്ള വ്യക്തിയെയും സംശയിക്കാവുന്നതാണ്.
★ 'ഒരു' Psycho Killer എന്ന തിയറി തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചാല്‍ ട്രെയിന്‍ തട്ടി മരണപ്പെടുന്ന യുവാവിനെയും,സ്വയംഭോഗം ചെയ്യുന്ന ആളെയുമെല്ലാം സംശയിക്കാം.ഇങ്ങനെ ചോദ്യങ്ങളും സംശയങ്ങളും ഏറെ നിരത്താന്‍ ഓരോ പ്രേക്ഷകനും ചിത്രം ഇടം നല്‍കിയപ്പോള്‍ എന്നിലെ സിനിമ ആസ്വാദകന് തോന്നിയ ചില Notations ചുവടെ കൊടുക്കുന്നു.
●●●●●●●●●●●●●●●●●●●●●
പ്രതിയായി ഒടുക്കം കണ്ടെത്തുന്ന Factory Worker ആയ യുവാവ് പലപ്പോഴും ഒരു മനോരോഗിക്ക് തത്തുല്യമായ മനോനിലയില്‍ പ്രതികരിക്കുന്നയാളാണ്‌.പെട്ടന്ന് തന്നെ eccentric ആകുന്ന അയാള്‍ ആരെയും ഭയപ്പെടുന്നില്ല എന്നത് വ്യക്തമാണ്.അയാളെ വധിക്കുവാന്‍ ശ്രമിക്കുന്ന കുറ്റാന്വേഷകനെ പേടിച്ചു ഭയന്നോടുന്നതിനു പകരം ശക്തമായി ചെറുക്കുവാനാണ് അയാള്‍ ശ്രമിക്കുന്നത്.ഒടുക്കം തന്നെ ഭിത്തിയോട് ചേര്‍ക്കുന്ന കഥാനായകനെ അപ്പോള്‍ പോലും അസഭ്യം പറയുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തുന്നു.വിരഹം (Sad) എന്ന പേരുള്ള, എന്നാല്‍ ശ്രവിക്കുമ്പോള്‍ നിഗൂഢമായ എൻതിനെയോ ഓർമ്മിപ്പിക്കും വിധം പ്രവഹിക്കും പോലെയുള്ള സംഗീതം എല്ലാ കൊലപാതകങ്ങള്‍ക്കും മുന്‍പ് അയാള്‍ റേഡിയോ സ്റ്റേഷനില്‍ വിളിച്ചു ആവശ്യപ്പെടുന്നത് കേവലം Coincidence എന്ന പേരില്‍ വിളിക്കുവാന്‍ എനിക്ക് കഴിയില്ല.പ്രശസ്ത നിരൂപകന്‍ Pierce Conran ന്റെ തിയറി ഏറെ പ്രസക്തമാണ്.Factory Worker ഇന്നാട്ടിലെക്ക് താമസം മാറിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ.അതിനു മുന്പ് അയാള്‍ GwangJu പ്രദേശത്തില്‍ വസിച്ചിരുന്നയാളാണ്.സാധരണക്കാരെ അതിക്രൂരമായി കൂട്ടക്കൊല നടത്തിയ പട്ടാളവാഴ്ചയുടെ കഥകള്‍ ഏറെ പറയാനുള്ള പ്രദേശമാണ് GwangJu പ്രവിശ്യ.1980 ലെ കൂട്ടക്കൊലയില്‍ Factory Worker കുട്ടിയാണ്.കൂട്ടക്കൊലക്ക് സാക്ഷിയായ അവന് തന്റെ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടിരിക്കാം, ചോരയുടെ ഗന്ധവും നിറവും അവനെ ഒരു Trauma യില്‍ എത്തിച്ചതായുള്ള അനുമാനം ഏറെ പ്രസക്തമാണ്.ഇയാളുടെ Killing Pattern ശ്രദ്ധിച്ചാല്‍ രണ്ടു വസ്തുതകള്‍ ഏറെ പ്രസക്തമാണ്-ഇരകള്‍ ചുവന്ന വസ്ത്രം ധരിച്ചിരുന്നു,കൊലപാതകങ്ങള്‍ മഴയുടെ അകമ്പടിയോടെയായിരുന്നു.ചുവന്ന നിറം GwangJu വിൽ ചൊരിഞ്ഞ രക്തത്തിന്റെ അടയാളമാണ്.GwangJu കൂട്ടക്കൊലയ്ക്ക് മഴ പശ്ചാത്തലമായിരുന്നു എന്നത് വിരല്‍ചൂണ്ടുന്നത് കൊലപാതകി Factory Worker ആണെന്നതു തന്നെയാണ്.
വ്യാഖ്യാനങ്ങളുടെ പറുദീസ തുറക്കുവാന്‍ പ്രേക്ഷകന്‍ പ്രാപ്തനായാല്‍ ചിത്രം പുതിയ അര്‍ത്ഥതലങ്ങളിലേക്ക് സഞ്ചരിക്കും.ചിത്രത്തിന്റെ അവസാനരംഗത്തില്‍ കുറ്റാന്വേഷകന്‍ തന്റെ പ്രതിയോഗിയെപ്പറ്റിയുള്ള വിവരണം പെണ്‍കുട്ടിയില്‍ നിന്നും കേള്‍ക്കാനിടയായത്തിനു ശേഷം അദ്ദേഹത്തിന്റെ സംശയം നിഴലിക്കുന്ന കണ്ണുകള്‍ പ്രേക്ഷകന് നേര്‍ക്ക്‌ തിരിയുന്നു.എന്തിനാകാം ? Hwaseong കൊലപാതക പരമ്പരയുടെ സൂത്രധാരന്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കാം.ഒരേ സമയം യാഥാര്‍ത്ഥ്യത്തിലും കഥയിലും ചോദ്യങ്ങള്‍ മാത്രം നിരത്തിയ തന്റെ എതിരാളിയെയാണ് കുറ്റാന്വേഷകന്‍ പ്രേക്ഷകര്‍ക്കിടയിലെ ആയിരം കണ്ണുകള്‍ക്കിടയില്‍ പരതിയത്.നിഗൂഢതയുടെ കംബളം പുതച്ചു വ്യക്തമല്ലാത്ത കാരണത്താല്‍ തന്റെ ഉദ്യമം അവസാനിപ്പിച്ച ആ മനുഷ്യന്‍ ഇന്നും ലക്ഷോപലക്ഷം വരുന്ന കൊറിയന്‍ ജനതയില്‍ ജീവിക്കുന്നുണ്ടാകാം,ഒരുപക്ഷെ, തന്റെ സ്വപ്നതുല്യമായ ഒരു രണ്ടാം വരവിനായി ........
കടപ്പാട് : wikipedia.com
twitter.com/pierceconran
(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)

Wednesday, July 26, 2017

'Munnariyipp' Explained (Part 7)


മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 7)
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ആദ്യ ആറു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ഏഴാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.ഒരു ഭാഗത്തില്‍ രാഘവന്‍ എന്ന വ്യക്തി തന്റെ മാനെറിസത്തിലൂടെ നല്‍കുന്ന വ്യാഖ്യാനങ്ങളെപറ്റിയൊരു ഭാഗത്തില്‍ പരാമർശിക്കുവാന്‍ എന്റെ സുഹൃത്ത് Varghesebaby Vellarethu ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാനെറിസം മാത്രം കണക്കാക്കാതെ ഒരു സീന്‍ detailing ആണ് ഞാനീ ഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സ് 🎯 രംഗതത്തിനു ശക്തമായ അടിത്തറ പാകുന്ന പ്രധാന രംഗങ്ങളിലൂടെയൊരു പ്രദക്ഷിണം.
●● പോസ്റ്റ്‌ തുടങ്ങുന്നതിനു മുൻപ് എനിക്ക് ലഭിച്ച ഒരു പ്രതികരണത്തിനുള്ള മറുപടി നല്‍കുന്നത് ആര്‍ക്കും മുഷിപ്പുളവാക്കുമെന്നു തോന്നുന്നില്ല 😌

അതിസൂഷ്മതയാണ് പലയിടങ്ങളിലും 'മുന്നറിയിപ്പി'നെ മറ്റു പല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.അതിഭാവുകത്വം നിറയ്ക്കാതെയുള്ള കഥപറച്ചില്‍ രീതി മടുപ്പുളവാക്കിയെന്ന കാരണത്താലാണ് ചിത്രത്തിന് അര്‍ഹിച്ച വിജയം ലഭിക്കാതെ പോയതെന്ന്‍ ഒരു കിംവദന്തി റിലീസ് ചെയ്ത നാളുകളില്‍ കേള്‍ക്കാമായിരുന്നു.എന്നാല്‍ അതിനു പ്രതിരോധം നല്കാനെന്നവണ്ണം ചമയ്ക്കപ്പെട്ടതാണ് എന്റെയീ പരമ്പരയെന്നു ഒരു സുഹൃത്ത് ഇന്‍ബോക്സ്‌ വഴി അഭിപ്രായപ്പെടുകയുണ്ടായി.അപ്രസക്തമാണെന്ന് ആദ്യം തോന്നിയെങ്കിലും അദ്ധേഹത്തിന്റെ ചേതോവികാരം മനസ്സിലാക്കികൊണ്ട് തന്നെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ,ആരുടേയും പ്രേരണകള്‍ക്കോ സമ്മര്‍ദത്തിനോ വഴങ്ങി രചിക്കപ്പെട്ടതല്ല ഈ ചെറു പരമ്പര.ഒരു ചിത്രം കണ്ടപ്പോള്‍ എന്നിലെ പ്രേക്ഷകന് തോന്നിയതെന്തോക്കെയോ, അത് സിനിമയെ സ്നേഹിക്കുന്ന ഇതുപോലെയൊരു കൂട്ടായ്മയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണുണ്ടായത്.അതിനപ്പുറം ഒന്നും തന്നെ ഈ പരമ്പരകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നില്ല.അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും മനസ്സിലാക്കാനാകുന്ന രീതിയില്‍ തന്നെയാണ് മറുപടി കൊടുക്കുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു.

★ഭാഗം 7 : പരകോടിയിലെക്ക് 🎯 വിരല്‍ ചൂണ്ടുന്ന 'മുന്നറിയിപ്പ്'
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆

പ്രേക്ഷകനെ വ്യത്യസ്തചിന്താമണ്ഡലത്തിലേക്ക് നയിക്കുന്ന കഥാഗതി മുന്നില്‍നിര്‍ത്തി അവതരിക്കപ്പെട്ട ചിത്രമാണ് 'മുന്നറിയിപ്പ്' എന്നത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കാത്ത വാചകമാണ്.എങ്കില്‍ പോലും വ്യാഖ്യാനങ്ങളുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രം പ്രേക്ഷകനെ ഏറ്റവുമധികം ഞെട്ടിച്ചത് അതിന്റെ പരകോടിയിലെത്തിയപ്പോഴാണു.എന്നാല്‍ സൂചനകള്‍ക്കതീതം എഴുതപ്പെട്ടതാണോ ഈ ക്ലൈമാക്സ്‌ രംഗം ? അല്ല എന്നാണ് എന്റെ പക്ഷം.രാഘവന്‍ എന്താണെന്ന് വ്യക്തമാക്കുന്ന പ്രത്യക്ഷ രംഗങ്ങളും അതിനപ്പുറം പരോക്ഷമായ വ്യാഖ്യാനങ്ങളും ഏതൊക്കെയെന്നു തിരയുന്നതാകട്ടെ ഇന്നത്തെ ഭാഗം.....
[ To be noted : ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ് ]
രാഘവന്‍ ജീവിതത്തെപറ്റി പറയുന്നത് ശ്രദ്ധിക്കാം ( 1 )
"പുതിയ ജീവിതം പഴയ ജീവിതം എന്നൊക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു ?"
"പിന്നെയീ ജീവിതം എന്ന് പറയുന്നത് എന്തുവാ? ഈ മരണത്തിനു മുന്പെയുള്ള ഒരു വെപ്രാളം"
ജീവിതത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യ സംഭാഷണമാണിത്.ജീവിതം ഓരോ മനുഷ്യനും പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്.സാധാരണ മനുഷ്യന്റെ ചിന്തകള്‍ക്കപ്പുറം ജീവിതത്തെ മരണത്തിനു പിന്നില്‍ നിര്‍ത്തിയാണ് രാഘവന്റെ സംഭാഷണം.മരണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായി അദ്ദേഹം ജീവിതത്തെ നോക്കിക്കാണുന്നു.അമിതാസക്തിക്ക് പാത്രമാകേണ്ട ഒന്നല്ല ജീവിതം എന്ന് രാഘവന്‍ ചിത്രത്ത്തിലാദ്യത്തെ 'മുന്നറിയിപ്പ്' നല്‍കുന്നു.ഇവിടെയൊന്നും അഞ്ജലിയെന്ന സ്വതാല്പ്പര്യവാദിയായ പത്രപ്രവര്‍ത്തക രാഘവന്‍ എന്ന സൈക്കോയെ മനസ്സിലാക്കാതെ പോകുന്നതിന്റെ കഥ ഇവിടെ നിന്നും ആരംഭിക്കുന്നു.ഇതേ സീനില്‍ തന്നെ പരോള്‍,സന്ദര്‍ശകര്‍ എന്നിവരെ പറ്റി ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ താനൊരു മടിയനാണ് എന്ന് പറയുന്ന രാഘവന്‍ തൊട്ടടുത്ത നിമിഷം റിക്കോഡറെ പറ്റി ചോദിച്ചുകൊണ്ട് സംഭാഷണത്തെ സംശയം കൂടാതെ വ്യതിചലിപ്പിക്കുന്നത് ദ്രിശ്യമാണ് ( 2 ).രാഘവന്‍ എന്ന കൊലപാതകിയുടെ ഉള്ളിലെ അപ്രീയസത്യങ്ങളിലേക്ക്‌ തുറന്നു പിടിച്ച കണ്ണാടിയാണ് ചെറുതെന്ന് തോന്നിക്കുന്ന ഈ രംഗം.ഇവിടെ രാഘവന്‍ എന്ന വ്യക്തിയെ മനസ്സിലാക്കാതെ രാഘവന്‍ എന്ന വാര്‍ത്തയെ പറ്റിമാത്രം ചിന്തിച്ചതാണ് അഞ്ജലിക്ക് വിനയായത്.തൊട്ടടുത്ത സംഭാഷണത്തില്‍ സത്യത്തെ പറ്റിയുള്ള രാഘവന്റെ പരാമര്‍ശം ( 3 ) ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അയാള്‍ ഒരു നിരപരാധിയാണെന്ന് തോന്നിക്കുമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരര്‍ഥം ആരും ശ്രദ്ധിക്കുന്നില്ല.സത്യത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് നിയമമാണെന്ന് അഞ്ജലിയും പ്രേക്ഷകനും ചിന്തിക്കുമ്പോള്‍ അതെ സത്യത്തെ മൂടിവയ്ക്കുന്നത് താനാണെന്നാണ് രാഘവന്‍ വ്യക്തമാക്കുന്നത്.
രാഘവന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള രംഗം ശ്രദ്ധിക്കാം.ഇവിടെ ചന്ദ്രന്‍ ഉദിക്കുന്നത് കാണിക്കുന്നുണ്ട് ( 4 ).ആദ്യം ചന്ദ്രനില്ലാത്ത നേരം രാഘവന്റെ മുഖം ഇരുട്ടായി കാണപ്പെടുന്നു.തൊട്ടടുത്ത നിമിഷം ചന്ദ്രന്‍ ഉദിക്കുമ്പോള്‍ രാഘവന്റെ മുഖം പ്രകാശഭൂരിതമാകുന്നു .വീണ്ടും ചന്ദ്രന്റെ ഛായ ജയിലിന്റെ ബേസ്മെന്റ്റ്ല്‍ തട്ടി ഇല്ലാതാകുമ്പോള്‍ രാഘവന്റെ മുഖം വീണ്ടും ഇരുട്ടിലേക്ക് തെന്നി മാറുന്നതായി കാണാം.ഒന്ന് ശ്രദ്ധിച്ചു ആലോചിച്ചാല്‍ ചിത്രത്തിന്റെ പൂര്‍ണമായ കഥ ഇവിടെ സിംബോളിക്കലായി അവതരിപ്പിക്കപ്പെടുകയാണ്.സാധാരണക്കാരന്റെ മനസ്സില്‍ ജയില്‍ ഒരു ഇരുണ്ട പശ്ചാത്തലം നല്കുന്നിടമാണ്.ചിത്രത്തില്‍ ജയിലാകുന്ന ഇരുട്ടില്‍ നിന്ന് സാധാരണക്കാരന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമായ പുറംലോകമെന്ന വെളിച്ചത്തിൽ എത്തിച്ചേരുന്ന രാഘവന്‍ വീണ്ടും ഇരുട്ടാകുന്ന ജയിലിലെക്ക് തിരിച്ചു പോകുകയാണ്.
രാഘവനുമായി അഞ്ജലി പിന്നീട് നടത്തിയ സംഭാഷണം ശ്രദ്ധിക്കാം ( 5 ).സ്വന്തം ജീവിതത്തെപ്പറ്റി ഒന്നും എഴുതാത്ത കാരണങ്ങള്‍ ചോദിക്കുമ്പോള്‍ അതെന്തിന് എഴുതിവേയ്ക്കണം,നമുക്ക് അറിയാവുന്ന കാര്യങ്ങളല്ലേ എന്നാണു രാഘവന്‍ വ്യക്തമാക്കുന്നത്.അഞ്ജലി എന്ന വ്യക്തി രാഘവന്റെ എഴുത്തിലൂടെ അടുത്തറിഞ്ഞത് അയാളിലെ സാമൂഹിക അവബോധം മാത്രമാണ്.സ്വവ്യക്തിത്വം മറ്റുള്ളവരുടേതുമായി വ്യത്യസ്തമാണെന്ന് തിരിച്ചറിവുള്ള ഒരു മനുഷ്യന്റെ എഴുത്താണത്.അതില്‍ അയാളുടെ വീക്ഷണങ്ങള്‍ മാത്രം അയാള്‍ കുറിചിട്ടപ്പോള്‍ അഞ്ജലി പോയതും അതെ വീക്ഷങ്ങള്‍ക്ക് പുറകെയാണ്.സ്വന്തം ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്നത് അഞ്ജലി അറിഞ്ഞതിനപ്പുറം ഒന്നുമില്ല എന്ന് രാഘവന്‍ ഈ സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നു.അതറിയാതെ പോയതും അഞ്ജലിക്ക് പറ്റിയ തെറ്റാണ്.
( 6 ) അഞ്ജലി എന്ത് ചെയ്യാന്‍ വേണ്ടിയിട്ടാണ് രാഘവനെ പുറത്തിറക്കിയതെന്നതു വ്യക്തമാക്കുന്ന സീന്‍ ശ്രദ്ധിക്കുക.അതുവരെ കൌതുകചിത്തനായ മുഖത്തോടെ മാത്രം കാണപ്പെട്ടിരുന്ന രാഘവന്‍ പെട്ടന്നു തന്നെ അസ്വസ്ഥനാകുകയും അഞ്ജലിയുടെ ദ്രിഷ്ടിയില്‍നിന്നു മുഖം തിരിക്കുന്നതും ശ്രദ്ധിക്കാം.അതിനു ശേഷം തിരിച്ചു പോകാനെന്നോണം രാഘവന്‍ തന്റെ സഞ്ചികള്‍ പരതുന്നത് കാണാം.തിരിച്ചു ജയിലിലെക്ക് പോകാന്‍ രാഘവന്‍ ആദ്യമായി ചിന്തിച്ച നിമിഷം ഇതാണെണ്ണ്‍ ഞാന്‍ വിശ്വസിക്കുന്നു.ഈ സീന്‍ മുതല്‍ അവസാനം ഒറ്റപ്പെട്ട വീട്ടില്‍ താമസമാക്കുന്നത് വരെ ഒരു കണ്‍ഫ്യൂഷനില്‍ അകപ്പെട്ട രാഘവനെ നമ്മള്‍ക്ക് കാണാന്‍ കഴിയും 【 റഫറന്‍സ് :ഭാഗം 6 】
രാഘവന്‍ കെ പി അനില്‍കുമാറിനോട് പറയുന്നത് ശ്രദ്ധിക്കുക.( 7 )
"നിന്റെ കഥയ്ക്കൊരു ഗുണപാഠമുണ്ട്.ഇല്ലാത്ത കഥ ഉണ്ടാക്കി പറയരുത്"
ഇത് അനില്‍ കുമാറിന് മാത്രമുള്ള ഗുണപാഠമല്ല പ്രേക്ഷകനും കൂടിയുള്ളതാണ്.ശരിക്കും ഇല്ലാത്ത ഒരു കഥ നിര്‍ബന്ധിച്ചു എഴുതുവാന്‍ വേണ്ടി വിളിക്കപ്പെട്ടയാളാണ് രാഘവന്‍.സമൂഹത്തെ പറ്റിയല്ലാതെ സ്വജീവിതത്തില്‍ അയാള്‍ക്ക്‌ രഹസ്യങ്ങളില്ല.അയാളുടെ ജീവിതത്തില്‍ നടമാടിയതെന്തോ അത് വെളിച്ചത്തുവന്നതാണ്.അതിനപ്പുറം എന്തോ എഴുതുവാനായി പ്രേരിപ്പിക്കപ്പെടുമ്പോള്‍ ഒരാളില്‍ മാനസികമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് രാഘവനിലും ഉണ്ടായത്.ഒരു കഥ മെനഞ്ഞെടുത്തു അഞ്ജലിക്ക് നല്‍കാനുള്ള പ്രാപ്തിയോ സാമർധ്യമോ മടിയനെന്നു സ്വയം വിശേഷിപ്പിക്കുന്ന രാഘവനില്ല.അതുകൊണ്ട് തന്നെയാണ് കെ പി അനില്‍കുമാര്‍ തന്റെ കൈയില്‍ ഒരു കഥയുണ്ടെന്നു പറയുമ്പോള്‍ അത് കേള്‍ക്കാന്‍ രാഘവന്‍ സന്നദ്ധനാകുന്നത് ( 8 ).തമാശയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയതാണെന്നു ഒറ്റ നോട്ടത്തില്‍ പ്രേക്ഷകന് തോന്നുമെങ്കിലും അതങ്ങനെയല്ല.രാഘവന്‍ എന്നയാളുടെ നിസ്സഹായതയാണിവിടെ വ്യക്തമാകുന്നത്.
വൃദ്ധദമ്പതികളെ കണ്ടു രാഘവന്‍ ദേഷ്യത്തോടെ പിന്‍വാങ്ങുന്നതിനെപറ്റി ( 9 ) മറ്റൊരു ഭാഗത്തില്‍ നമ്മള്‍ പ്രതിപാദിക്കുകയുണ്ടായി 【 റഫറന്‍സ് : ഭാഗം 4 】.അതുകൊണ്ട് കാര്യമായ വിശദീകരണം ഈ സീനിനു ആവശ്യമുണ്ടെന്നു തോന്നുന്നില്ല.ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു സുപ്രധാന ഭാഗമാണിത്.
'ദി ക്രൈം ആന്‍ഡ്‌ ദി പണിഷ്മെന്റ്റ്' എന്ന പുസ്തകത്തിലെ Raskolnikov എന്ന കഥാപാത്രവും രാഘവനുമായുള്ള അഭേദ്യബന്ധം പോയ ഭാഗത്തില്‍ 【റഫൻസ് : ഭാഗം 6 】 പരിശോധിക്കുകയുണ്ടായി.Raskolnikov തന്റെ മനസ്സിലെ തീരുമാനങ്ങള്‍ക്ക് ഒരു ക്ലാരിറ്റി ലഭിക്കുവാന്‍ വേണ്ടി വീഥികളിലൂടെ അലഞ്ഞുനടക്കുന്നതായി പറയുന്നുണ്ട്.അതിനു സമാനനായി അലഞ്ഞു നടക്കുന്ന രാഘവനും ഒരു ക്ലാരിറ്റിയ്ക്കായി അലഞ്ഞു നടക്കുന്നതായി ചിത്രത്തില്‍ കാണാം ( 10 ).തിരിച്ചു ജയിലിലെക്ക് പോകുന്ന ചിന്ത രാഘവന്റെ മനസ്സില്‍ എങ്ങനെയുദിച്ചു എന്നത് നമ്മള്‍ പറയുകയുണ്ടായി.ഇങ്ങനെ അലഞ്ഞു തിരിയുന്ന വേളയിലാണ് സുധീഷിന്റെ കഥാപാത്രം രാഘവനെ ബാറിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.അവിടെവച്ചാണ് രാഘവന്‍,നമുക്ക് തടസ്സമായി നില്‍ക്കുന്നവരെ ചിലപ്പോള്‍ നമുക്ക് പറിച്ചുമാറ്റേണ്ടി വരും, എന്ന് പറയുന്നത്.ഈ സംഭാഷണം രതീഷിലുണ്ടാക്കിയ സംശയം ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നിരിക്കണം.രാഘവന്‍ തന്നെയാണ് യഥാര്‍ത്ഥ കൊലപാതകി എന്നത് ശരിക്കും അവിടെ സ്ഥാപിക്കപ്പെടുകയാണ്.എന്നാല്‍ തൊട്ടടുത്ത നിമിഷം ഇത് ചോദ്യം ചെയ്തവരോട്‌ കയര്‍ത്തുസംസാരിച്ചു ഇറങ്ങിപ്പോകുന്ന രാഘവന്‍ വീണ്ടും പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുകയാണ്.തിരക്കഥയിലെ മേന്മയാണ് ഇവിടെ വ്യക്തമാകുന്നത്.ചിത്ത്രത്ത്തിന്റെ പൂര്‍ണമായ അര്‍ഥങ്ങള്‍ ഈ സീനില്‍ വിവരിക്കപ്പെട്ടുവെങ്കിലും തൊട്ടടുത്ത നിമിഷം പ്രേക്ഷകനു സംശയത്തിന്റെ വീഥി തുറന്നു നല്‍കി ചിത്രം മുന്നോട്ടു കുതിക്കുന്നു.ഇത്തരത്തിലുള്ള രംഗങ്ങളാണ് ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിന്റെ മാസ്മരികത വിളിച്ചോതുന്നത്.ഒരേ സമയം സംശയനിവാരണം നടത്തുന്ന തിരക്കഥ തൊട്ടടുത്ത നിമിഷം പ്രേക്ഷകനെ വീണ്ടും സംശയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.
( 11 ) ഏറെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയ ഒരു രംഗമാണിത്.താന്‍ കൊലപ്പെടുത്തിയ രണ്ടുപേരുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ പിടിക്കുകയും പിന്നീട് ഒന്നിന് മേല്‍ ഒന്നിനെ പിടിച്ചുനോക്കുന്ന രാഘവനെ കാണാം.എന്റെ വീക്ഷണത്തില്‍ രാഘവന്റെ ഒരു UPDATED MENTALITY യാണ് ഇവിടെ സൂചിപ്പിക്കുന്നത്.രംഗം വീക്ഷിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം രാഘവന്‍ ഒരിക്കല്‍ പോലും തന്റെ ഭാര്യയുടെ ഫോട്ടോ മുകളില്‍ വയ്ക്കുന്നില്ല.പകരം പൂജയുടെ ഫോട്ടോയാണ് എപ്പോഴും മുകളില്‍ പിടിക്കുന്നത്.താന്‍ കൊലപ്പെടുത്തിയവരില്‍ അവസാനയാളുടെ ഫോട്ടോ മുകളില്‍ പിടിക്കുകയാണ് രാഘവന്‍.കൊല നടത്ത്തിയെന്നതിന്റെ സിംബോളിക് റെപ്രസന്‍ടെഷന്‍.മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അഞ്ജലിയെ കൊലപ്പെടുത്തുകയാണെങ്കില്‍ ഈ മൂന്നു ഫോട്ടോകളും ഏതു രീതിയില്‍ ALLIGN ചെയ്യണം എന്ന് രാഘവനിലെ സൈക്കോ ആശയക്കുഴപ്പത്തിലാകുന്നതായും കരുതാം.
ഒറ്റപ്പെട്ട സ്ഥലത്ത് എത്തിപ്പെട്ടപ്പോള്‍ നടക്കാനിറങ്ങുന്ന രാഘവന്‍ ( 12 ) നീളമുള്ള ഒരു ദണ്ഡ എടുത്തു മാറ്റിയിടുന്നതായി കാണാം.ശബ്ദം കൊണ്ട് അത് ഇരുമ്പാണെന്നും മനസ്സിലാക്കാം. വ്യക്തമായി ഒന്ന് ശ്രദ്ധിച്ചാല്‍ രാഘവന്‍ അഞ്ജലിയെ കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ്ദണ്ഡയുടെ രൂപവുമായി അതിനു സാദ്രശ്യമുള്ളതായി കാണാം.Raskolnikov നെ പോലെ ക്ലാരിറ്റിയിലെത്തിയ രാഘവന്‍ തന്റെ തീരുമാനം തിരഞ്ഞെടുത്തത് ഈ സീന്‍ വ്യക്തമാക്കുന്നു. പിന്നീട് രാഘവന്‍ ഭക്ഷണം പാകം ചെയ്യുന്ന നേരം "പല്ലി"യുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്ന സീന്‍ ശ്രദ്ധിക്കുക ( 13 ).ചിത്രത്തിലെ പല്ലിയുടെ റഫറന്‍സ് 【 റഫറന്‍സ് : ഭാഗം 3 】 എന്താണെന്ന് മനസ്സിലാക്കിയ നമ്മള്‍ക്ക് അതിനര്‍ത്ഥം കണ്ടെത്താന്‍ ബഹുദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല.
"സമയം തീരാന്‍ പോകുവാ,അല്ലെ?"( 14 ) "ഇനി മൂന്നു ദിവസം കൂടിയേ ബാക്കിയുള്ളൂ" എന്നൊക്കെ രാഘവന്‍ അഞ്ജലിക്ക് നല്‍കുന്ന മുന്നറിയിപ്പുകളും ചിത്രത്തിന്റെ ക്ലൈമാക്സ്‌ എന്താണെന്ന ഊഹം പ്രേക്ഷകനില്‍ വര്‍ഷിക്കുന്നതും വിസ്മരിക്കാനാകാത്ത ഭാഗങ്ങളാണ്.
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി 
തുടരും...............................
...................................
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com